ഹെൽമെറ്റും സുരക്ഷാബെൽറ്റും കുട്ടികൾക്ക് നിർബന്ധമാകും, ചൈൽഡ് സീറ്റ് പിന്നാലെ

Monday 28 July 2025 12:00 AM IST
ചെൽ‌ഡ് ഹെൽമെറ്റും ധരിപ്പിച്ച് കുട്ടിയെ സുരക്ഷാബൈൽറ്റുമായി ബന്ധിപ്പിച്ച് യാത്ര ചെയ്യുന്ന സ്ത്രി. പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രം

തിരുവനന്തപുരം: ഇരുചക്രവാഹനയാത്രക്കാരായ കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പിന്നാലെ കാറിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കും.

കുട്ടികൾ ഹെൽമെറ്റ് ധരിക്കുന്നത് ശീലമാക്കിത്തുടങ്ങിയിട്ടുണ്ട്. സുരക്ഷാബെൽറ്റ് ധരിപ്പിച്ച് കുട്ടികളെ കൊണ്ടു പോകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കുട്ടികൾ ഉറങ്ങിയാലും അപകടത്തിൽപെടില്ല.

ആദ്യം ബോധവത്കരണം നടത്തും. തുടർന്ന് മുന്നറിയിപ്പ്. അതിനുശേഷമേ പിഴ ചുമത്തൂ. ഇതു സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് ഉടൻ ഗതാഗതവകുപ്പിന് നൽകും. ബോധവത്കരണം ഉൾപ്പെടെയുള്ള നടപടികൾ എന്നു തുടങ്ങണമെന്ന് വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാർ അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ വർഷം സെപ്തംബർ മുതൽ കാറിൽ ചൈൽഡ് സീറ്റും ഇരുചക്രവാഹനത്തിൽ കുട്ടിഹെൽമെറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും മന്ത്രി അത് തടഞ്ഞിരുന്നു. ട്രാൻസ്‌പോർട്ട് കമ്മിഷണർ മന്ത്രിയുമായി കൂടിയാലോചന നടത്താതെയായിരുന്നു നിർദ്ദേശം.

കുട്ടികൾക്ക് പരിക്ക്,

കേന്ദ്രനിയമം വന്നു

അപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ കാറിൽ ചൈൽഡ് സീറ്റും ഇരുചക്രവാഹനങ്ങളിൽ ചൈൽഡ് ഹെൽമെറ്റും കൂട്ടിച്ചേർത്തത്. നാലുവയസിന് മുകളിലുള്ള കുട്ടികൾക്ക് ബെൽറ്റുള്ള പ്രത്യേക ഇരിപ്പിടം (ചൈൽഡ് റിസ്‌ട്രെയിന്റ് സിസ്റ്റം) വേണം. ബൂസ്റ്റർ സീറ്റെന്നും പറയാറുണ്ട്. 4- 14 വയസുള്ള കുട്ടികൾ (135 സെന്റീമീറ്റർ ഉയരംവരെ) ബൂസ്റ്റർ സീറ്റ് ഉപയോഗിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും മറ്റ് സംസ്ഥാനങ്ങൾ നിർബന്ധമാക്കിയിട്ടില്ല.

വില

ചൈൽഡ് ഹെൽമെറ്റ് ₹ 300- 1100

സേഫ്ടി ബെൽറ്റ് ₹700- ₹1800

ചൈൽഡ് സീറ്റ് ₹5000- ₹15,000