കേരള ഏവിയേഷൻ സമ്മിറ്റ് 23ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും
നെടുമ്പാശേരി: വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നവീകരണത്തിനും കേരളത്തെ ദേശീയ വ്യോമയാന മേഖലയുടെ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് ആഗസ്റ്റ് 23,24 തീയതികളിൽ നെടുമ്പാശേരി താജ് ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിൽ നടക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ജി. മനു, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
23ന് രാവിലെ 9.30ന് സമ്മേളനം ആരംഭിക്കും. സിയാൽ എം.ഡി എസ്. സുഹാസ് ആമുഖപ്രസംഗം നടത്തും. വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഏവിയേഷൻ സമ്മിറ്റ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. 24ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന സമാപന സമ്മേളനംകൊച്ചി മേയർ എം. അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.എയർപോർട്ട് കൊമേഴ്സ്യൽ വിഭാഗം മേധാവി മനോജ് ജോസഫ്, കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി പി.എസ്. ജയൻ, ടൂറിസം സബ് കമ്മിറ്റി ചെയർ യു.സി. റിയാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
23ന്
രാവിലെ 10ന് എയർ സ്‌പേസിലേക്ക് ഡ്രോണുകളും ഡ്രൈവർ രഹിത വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്
11ന് ഇന്ത്യയിലെ ഗതാഗത മേഖലയിൽ സീപ്ലെയിൻ, ഹെലികോപ്റ്റർ സാധ്യതകൾ എന്ന വിഷയത്തിൽ. തീർഥാടന കേന്ദ്രങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഹെലികോപ്പ്റ്റർ, സീപ്ലെയ്ൻ സാധ്യതകളും ചർച്ചയാകും.
12ന് വ്യോമഗതാഗതത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് ചർച്ച. ബയോമെട്രിക്, പേപ്പർലെസ് ചെക്ക് ഇൻ, ഡിജിറ്റൽ വാലറ്റ്, നിർമിതബുദ്ധി അധിഷ്ഠിതമായ പാസഞ്ചർ സേവനങ്ങൾ എന്നിവ
ഉച്ചയ്ക്ക് രണ്ടിന് വൈവിധ്യമാർഗങ്ങളിലൂടെ വരുമാനം എന്ന വിഷയത്തിൽ. ടൂറിസം കേന്ദ്രങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതും പ്രാദേശിക വിമാനത്താവളങ്ങളുടെ സാദ്ധ്യതയും വിഷയമാകും.
വൈകിട്ട് മൂന്നിന് കാർഗോ ടെർമിനൽ വികസനവും കാർഗോ ട്രാക്കിംഗിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകളും
നാലിന് പുനരുപയോഗ ഊർജം, എയർപോർട്ട് ഇക്കോ സിസ്റ്റം മാനേജ്‌മെന്റ് എന്നിവ
24ന്
രാവിലെ 10ന് ടൂറിസവും ഏവിയേഷനും സംബന്ധിച്ച പാനൽ ചർച്ച
11 മണിക്ക് എയർ കാർഗോ ലോജിസ്റ്റിക്സ്, നൂതനത്വം, ഭാവി എന്ന വിഷയത്തിൽ