മുത്തൂറ്റ് ഹോംഫിനിൽ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്
കൊച്ചി: ഉപകമ്പനി ആയ മുത്തൂറ്റ് ഹോംഫിനിൽ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാൻസ്. രാജ്യത്തെ 250 ഓളം ടിയർ 2, ടിയർ3 നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻ.ബി.എഫ്.സി ആയ മുത്തൂറ്റ് ഫിനാൻസിന്റെ സമ്പൂർണ സബ്‌സിഡിയറി കമ്പനി ആണ് മുത്തൂറ്റ് ഹോംഫിൻ.
ഇടത്തരം ഭവനങ്ങളുടെ വിഭാഗത്തിൽ വളർച്ചക്ക് സാദ്ധ്യമായ പട്ടണങ്ങളിലേക്ക് കമ്പനി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. സുസ്ഥിര വളർച്ചയ്ക്കായി സാങ്കേതികവിദ്യ, ഭരണക്രമം എന്നിവയിലാണ് തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തുക. കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ ആറിരട്ടി വളർച്ചയാണ് മുത്തൂറ്റ് ഹോംഫിൻ കൈവരിച്ചത്.
അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള ശക്തമായ വിശ്വാസമാണ് മുത്തൂറ്റ് ഫിനാൻസിന്റെ ഈ നിക്ഷേപം സൂചിപ്പിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറും മുത്തൂറ്റ് ഹോം ഫിന്നിന്റെ ഏക ഓഹരി ഉടമയുമായ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. കൊവിഡിനു ശേഷം തങ്ങളുടെ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി വരികയാണെന്ന് മുത്തൂറ്റ് ഹോംഫിൻ സിഇഒ അലോക് അഗ്രവാൾ പറഞ്ഞു.
രാജ്യത്തെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലാവും ഭവന രംഗത്ത് ശക്തമായ വളർച്ച ഇനിയുണ്ടാകുക. ഈ വിപണികളിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കാൻ നിക്ഷേപം സഹായകമാകും. ആദ്യമായി വീടു വാങ്ങുന്നവർക്കും സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭകർക്കും മാന്യമായ രീതിയിൽ ഉടമസ്ഥത നേടാനും ഇതു സഹായകമാകും
ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ്