സ്ത്രീ ക്ലിനിക്കുകൾ സംസ്ഥാനത്തെ സ്ത്രീകൾക്കുള്ള സമർപ്പണം : വീണാ ജോർജ്
തിരുവനന്തപുരം:സ്ത്രീ ക്ലീനിക്കുകൾ സംസ്ഥാനത്തെ സ്ത്രീകൾക്കുള്ള സമർപ്പണമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജീവിതത്തിൽ ആരോഗ്യവും ഏറ്റവും പ്രധാനപ്പെട്ടതാണ്.അതിനാൽ 6 മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു.അതിനാൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകൾക്കായി സമർപ്പിക്കും. ഇത്തരം സ്ത്രീ ക്ലിനിക്കിലൂടെ രോഗപ്രതിരോധത്തോടൊപ്പം ആരോഗ്യമുള്ള ശരീരവും മനസുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തിൽ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആർദ്രം മിഷനിലൂടെ 10 കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.രോഗ പ്രതിരോധവും രോഗ നിർമ്മാർജനവും അതിൽ പ്രധാനമാണ്.കാൻസർ എന്ന് കേൾക്കുമ്പോൾ പലർക്കും ഭയമാണ്. കാൻസർ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം. പ്രാരംഭ ഘട്ടത്തിലാണെങ്കിൽ വളരെ കുറഞ്ഞ ചെലവിൽ ചികിത്സിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേടയിൽ വിക്രമൻ, കൗൺസിലർ ശ്രീദേവി എ, പള്ളിത്തുറ പാരിഷ് പ്രീസ്റ്റ് ഫാ.ബിനു അലക്സ്, അഡീഷണൽ ഡയറക്ടർമാരായ ഡോ വി മീനാക്ഷി , ഡോ.റീത്ത കെപി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, ഡോ.ബിപിൻ ഗോപാൽ, എസ്പിഎം ഡോ.ബിജോയ്, ഡിപിഎം ഡോ.അനോജ്, നോഡൽ ഓഫീസർമാരായ ഡോ.രാഹുൽ യു.ആർ,ഡോ.മഹേഷ് എൻ,ഡോ.എബി സൂഷൻ,ഡോ,ലിപ്സി പോൾ,ഡോ.ശിൽപ ബാബു തോമസ്,കേന്ദ്ര ഒബ്സർവർ മദൻ ഗോപാൽ,ഡോ.അർനോൾഡ് ദീപക്,ഡോമി ജോൺ തുടങ്ങിയവർ പങ്കെടുത്തു.