വന്യജീവി സംഘർഷം: ലഭിച്ചത് 17,955 പരാതികൾ

Friday 03 October 2025 2:00 AM IST

തിരുവനന്തപുരം: വന്യജീവി സംഘർഷം ലഘൂകരിക്കാനായി വനംവകുപ്പ് ആരംഭിച്ച തീവ്രയജ്ഞ പരിപാടിയിൽ ഒന്നാംഘട്ടത്തിൽ ലഭിച്ചത് 17,955 പരാതികൾ. വയനാട്,കണ്ണൂർ,കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സർക്കിളിൽ നിന്നാണ് ഏറ്റവുമധികം പരാതികൾ ലഭിച്ചത് - 7,​246 പരാതികൾ. പാലക്കാട് ഈസ്റ്റേൺ സർക്കിളിൽ നിന്ന് 4131 പരാതികളും തൃശൂർ സെൻട്രൽ സർക്കിളിൽ നിന്ന് 3,​647 പരാതികളും ലഭിച്ചു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സെപ്തംബർ 16 മുതൽ 30 വരെ വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ,നടപടിക്രമങ്ങൾ,നഷ്ടപരിഹാരം, പട്ടയഭൂമിയിലെ മരംമുറി തുടങ്ങി ഒമ്പതോളം വിഭാഗങ്ങളിലായാണ് പരാതികളും നിർദ്ദേശങ്ങളും ലഭിച്ചതെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.