വില്ലനായത് 'അവിടുത്തെ' കാലാവസ്ഥ; കേരളത്തിലെ മറ്റൊരു വിളയ്ക്ക് കൂടി കഷ്ടകാലം

Monday 06 October 2025 12:04 AM IST

കോട്ടയം: മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചതും കര്‍ഷകര്‍ വിപണിയില്‍ നിന്ന് വിട്ടുനിന്നതും റബര്‍ വിപണിക്ക് ഗുണമായില്ല. രണ്ടു മാസത്തിനിടെ കിലോയ്ക്ക് 37 രൂപയാണ് കുറഞ്ഞത്. സംസ്‌കരണചെലവ് കൂടിയതോടെ കര്‍ഷകര്‍ ലാറ്റക്‌സിനോടാണ് താത്പര്യം കാട്ടുന്നത്. ആര്‍.എസ്.എസ് ഫോറിന് വ്യാപാരി വില 178 രൂപയായി. റബര്‍ ബോര്‍ഡ് വില 186 രൂപയിലേക്കും ഒട്ടുപാലിന് 110രൂപയിലേക്കും താഴ്ന്നു. അമേരിക്കയിലെ തീരുവ വര്‍ദ്ധനയും ചൈന വാങ്ങല്‍ കുറച്ചതും തിരിച്ചടിയായി.

പ്രതിമാസം ഇരുപതിനായിരം ടണ്‍ കോമ്പൗണ്ട് റബര്‍ ടയര്‍ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്നതാണ് വില ഇടിക്കുന്നത്. വില ഇനിയും കുറയാനാണ് സാദ്ധ്യത.

അന്താരാഷ്ട്ര വില(കിലോയ്ക്ക്)

ചൈന - 182 രൂപ

ടോക്കിയോ - 182 രൂപ

ബാങ്കോക്ക് -184 രൂപ .

ഉത്സവകാലത്തിലും കുരുമുളക് വില താഴുന്നു

ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കവും വ്യാപാര മാന്ദ്യവും കുരുമുളക് വില ഇടിച്ചു . നവരാത്രി, ദീപാവലി ഉത്സവകാലത്ത് ഉണര്‍വ് പ്രതീക്ഷിച്ച ഹൈറേഞ്ച് കര്‍ഷകരെ നിരാശരാക്കി വില കിലോയ്ക്ക് 12 രൂപ കുറഞ്ഞു. രൂപയുടെ മൂല്യതകര്‍ച്ചയാണ് കുരുമുളക് കയറ്റുമതിയെ ബാധിച്ചത്.

കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ - 7900 ഡോളര്‍

ശ്രീലങ്ക-7000 ഡോളര്‍

വിയറ്റ്‌നാം -6200 ഡോളര്‍

ബ്രസീല്‍ -6000 ഡോളര്‍

ഇന്തോനേഷ്യ- 6900 ഡോളര്‍