ആറ് പന്തിൽ ആറ് സിക്സ്, റെക്കാഡ് ബുക്കിൽ ഇടം നേടി മേഘാലയ ബാറ്റർ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അതിവേഗ അർദ്ധസെഞ്ച്വറി
സൂറത്ത്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടി മേഘാലയയുടെ ആകാശ് ചൗധരി. രഞ്ജിട്രോഫിയിലെ ലോവർ ഡിവിഷൻ ഗ്രൂപ്പിൽ അരുണാചൽപ്രദേശിനെതിരായ മത്സരത്തിലാണ് വെറും 11 പന്തുകളിൽ നിന്ന് ആകാശ് ചരിത്രം കുറിച്ചത്. 2012-ൽ എസ്സെക്സിനെതിരെ ലെസ്റ്റർഷെയറിനായി 12 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ൻ വൈറ്റിന്റെ റെക്കാഡാണ് ആകാശ് ചൗധരി തകർത്തത്.
എട്ടാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങിയ ആകാശ്, എട്ട് സിക്സറുകൾ അടക്കം തകർപ്പൻ പ്രകടനത്തിലൂടെയാണ് നാഴികക്കല്ല് പിന്നിട്ടത്. അരുണാചൽ പ്രദേശിന്റെ ലിമാർ ദാബിയുടെ ഒരൊറ്റ ഓവറിലാണ് ആകാശ് ആറ് സിക്സറുകൾ പറത്തിയത്. 14 പന്തുകളിൽ 50 റൺസെടുത്ത് താരം പുറത്താകാതെ നിന്നപ്പോൾ മേഘാലയ ആറ് വിക്കറ്റ് നഷ്ടത്തിൽ 628 റൺസിന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറികൾ
- 11 പന്തുകൾ: മേഘാലയയ്ക്കു വേണ്ടി ആകാശ് കുമാർ ചൗധരി, സൂറത്തിൽ (2025) അരുണാചൽ പ്രദേശിനെതിരെ
- 12 പന്തുകൾ: ലെസ്റ്ററിൽ എസെക്സിനെതിരെ ലെസ്റ്റർഷെയറിനായി വെയ്ൻ വൈറ്റ് (2012)
- 13 പന്തുകൾ: ക്രാഡോക്കിൽ ഗ്രിക്വാലാൻഡ് വെസ്റ്റിനെതിരെ ഈസ്റ്റേൺ പ്രവിശ്യ ബിക്ക് വേണ്ടി മൈക്കൽ വാൻ വ്യൂറൻ (1984/85)
- 14 പന്തുകൾ: ലെസ്റ്ററിൽ നെഡ് എക്കേഴ്‌സ്‌ലി, എസെക്സ് എന്നിവയ്‌ക്കെതിരെ ലെസ്റ്ററിൽ (2012)
- 15 പന്തുകൾ: ഗുജ്‌റൻവാലയ്‌ക്കായി ഖാലിദ് മഹമൂദ്, സർഗോധയ്‌ക്കെതിരെ ഗുജ്‌റൻവാലയ്‌ക്കായി (2000/01)
- 15 പന്തുകൾ: ജമ്മു & കാശ്മീരിനായി ബന്ദീപ് സിംഗ്, അഗർത്തലയിൽ ത്രിപുരയ്‌ക്കെതിരെ (2015/16)