വിധിയെഴുതി കോഴിക്കോട് 77.24%

Friday 12 December 2025 12:48 AM IST
കോഴിക്കോട് ബി. സി റോഡ് ഗവ. എൽ. പി സ്കൂളിൽ വോട്ടുചെയ്യാനെത്തിയവരുടെ നീണ്ടനിര

കോർപ്പറേഷനിൽ 69.55%

ജില്ലാ പഞ്ചായത്തിൽ 79.06%

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 77.24 ശതമാനം പോളിംഗ്. (ഇന്നലെ രാത്രി 9.20 വരെയുള്ള കണക്ക്). ജില്ലയിലെ ആകെ വോട്ടർമാരായ 2682682 പേരിൽ 20,72,137 പേർ വോട്ട് ചെയ്തു. ജില്ലയിലാകെയുള്ള 1266375 പുരുഷ വോട്ടർമാരിൽ 952063 പേരും (75.18%) 1416275 സ്ത്രീ വോട്ടർമാരിൽ 1120065 പേരും (79.09%) 32 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 9 പേരും (28.12%) വോട്ട് രേഖപ്പെടുത്തി.

കോഴിക്കോട് കോർപ്പറേഷനിൽ 69.55 ശതമാനമാണ് പോളിംഗ്. 475739 പേരിൽ 330891 പേർ വോട്ട് ചെയ്തു. 224161 പുരുഷന്മാരിൽ 157974(70.47%) പേരും 251571 സ്ത്രീകളിൽ 172915(68.73%) പേരും 07 ട്രാൻസ്‌ജെൻഡേഴ്സിൽ 02പേരും(28.57%) വോട്ട് രേഖപ്പെടുത്തി.

മുനിസിപ്പാലിറ്റിയിൽ രാമനാട്ടുകര നഗരസഭയിലാണ് കൂടുതൽ പോളിംഗ് നടന്നത്. 81.39 ശതമാനം. 30545 വോട്ടർമാരിൽ 24861 പേർ വോട്ട് ചെയ്തു. പയ്യോളി മുനിസിപ്പാലിയിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 76.53%. 43761 വോട്ടർമാരിൽ 33490 പേരാണ് വോട്ട് ചെയ്തത്.

ബ്ളോക്കുകളിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പേരാമ്പ്ര ബ്ലോക്കിലാണ്. 81.46 ശതമാനം. 147830 വോട്ടർമാരിൽ 120424 പേർ വോട്ട് ചെയ്തു. തൂണേരി ബ്ലോക്കിലാണ് കുറവ്. 76.35 ശതമാനം. 172949 വോട്ടർമാരിൽ 132044 പേർ വോട്ട് ചെയ്തു. 91 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 3002 പുരുഷന്മാരും 3326 സ്ത്രീകളും ഉൾപ്പെടെ ആകെ 6328 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിച്ചത്.

മുനിസിപ്പാലിറ്റി പോളിംഗ് നില

(ആകെ വോട്ടർമാർ , വോട്ട് ചെയ്തവർ, ശതമാനം)

കൊയിലാണ്ടി - 61997, 48231, 77.8% വടകര - 62252, 48104, 77.27% പയ്യോളി- 43761, 33490, 76.53% രാമനാട്ടുകര- 30545, 24861, 81.39% ഫറോക്ക്- 46309, 35694, 77.08% കൊടുവള്ളി- 45450, 35048, 77.11 % മുക്കം- 35842, 28419, 79.29%

ബ്ലോക്കുകൾ

(വോട്ടർമാർ, വോട്ട് ചെയ്തവർ, ശതമാനം)

വടകര - 116399, 89979, 77.3% തൂണേരി - 172949, 132044, 76.35% കുന്നുമ്മൽ -141770, 111078, 78.35 % തോടന്നൂർ - 126835, 100041, 78.87% മേലടി - 76032, 59224, 77.89% പേരാമ്പ്ര -147830, 120424, 81.46% ബാലുശ്ശേരി - 196987, 156751, 79.57% പന്തലായനി - 128127, 100419, 78.37% ചേളന്നൂർ -166938, 135743, 81.31% കൊടുവള്ളി - 239966, 185260, 77.2% കുന്ദമംഗലം - 273610, 221942, 81.12% കോഴിക്കോട് - 93344, 74090, 79.37%

ജില്ലാ പഞ്ചായത്ത് 79.06 %

ഡിവിഷൻ - ശതമാനം

അഴിയൂർ 76.66 എടച്ചേരി 79.27 നാദാപുരം 73.25 കായക്കൊടി 78.32 മൊകേരി 78.83 പേരാമ്പ്ര 81.87 മേപ്പയ്യൂർ 81.11 ഉള്ള്യേരി 79.94 പനങ്ങാട് 79.52 പുതുപ്പാടി 76.75 താമരശ്ശേരി 77.18 കോടഞ്ചേരി 74.37 കാരശ്ശേരി 80.97 ഓമശ്ശേരി 79.42 ചാത്തമംഗലം 81.57 പന്തീരങ്കാവ് 81.51 കടലുണ്ടി 78.92 കുന്ദമംഗലം 80.3 കക്കോടി 81.14 ചേളന്നൂർ 80.47 നരിക്കുനി 79.22 ബാലുശ്ശേരി 80.21 കാക്കൂർ 81.42 അത്തോളി 78.87 അരിക്കുളം 79.65 പയ്യോളി അങ്ങാടി 75.65 മണിയൂർ 80.31 ചോറോട് 77.67.

വയനാട്ടിൽ 78.32%

കൽപ്പറ്റ: വയനാട്ടിൽ 78.32% (രാത്രി 9.35 വരെ) പേർ വോട്ട് രേഖപ്പെടുത്തി. 647378 വോട്ടർമാരിൽ 506317 പേർ വോട്ട് ചെയ്തു. 313049 പുരുഷ വോട്ടർമാരിൽ 243520 പേരും (77.79%) 334321 സ്ത്രീ വോട്ടർമാരിൽ 262794 പേരും (78.61%) വോട്ട് ചെയ്തു. 8 ട്രാൻസ്‌ജെന്റർ വോട്ടർമാരിൽ മൂന്ന് പേരും (37.5%)വോട്ട് ചെയ്തു. 2020 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 79.47 ശതമാനമായിരുന്നു.നാളെ വോട്ടെണ്ണൽ ദിവസം തപാൽ വോട്ടുകളുടെ എണ്ണം കൂടി വരുമ്പോൾ അന്തിമ പോളിംഗ് ശതമാനത്തിൽ മാറ്റം വരും. 2020 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പതിനാറ് സീറ്റുളള ജില്ലാ പഞ്ചായത്തിൽ എട്ട് വീതം സീറ്റുകളാണ് ഇരു മുന്നണികളും നേടിയത്. നറുക്കെടുപ്പിൽ ഭാഗ്യം യു.ഡി.എഫിനെ തുണച്ചു. മൂന്ന് നഗരസഭകളിൽ രണ്ടെണ്ണം യു.ഡി.എഫ് നേടിയപ്പോൾ സുൽത്താൻ ബത്തേരി മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. നാല് ബ്ളോക്ക് പഞ്ചായത്തുകളിൽ രണ്ട് വീതം സീറ്റുകൾ ഇരു മുണികളും പങ്കിട്ടു. 23 ഗ്രാമ പഞ്ചായത്തുകളിൽ ആറ് എണ്ണം മാത്രമാണ് എൽ.ഡി.എഫിന് സ്വന്തമാക്കാൻ പറ്റിയത്. 2020 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലേതിനക്കൊൾ ചെറിയൊരു ശതമാനമാണ് ഇക്കുറിയുളള വ്യത്യാസം. വിജയം തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുമ്പോൾ തദ്ദേശത്തിൽ ഇത്തവണ കൂടുതൽ സീറ്റുകൾ വാരിക്കുട്ടുമെന്ന കണക്ക് കൂട്ടൽ എൻ.ഡി.എഫിനുണ്ട്.