'ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നത്'
തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. കോഴിക്കോട് കോർപറേഷനിൽ മാത്രമാണ് ഭരണം കിട്ടിയത്. നാലിടത്ത് കോൺഗ്രസ് നേടി. തലസ്ഥാനം ബിജെപി കൊണ്ടുപോകുകയും ചെയ്തു.
ഭരണവിരുദ്ധവികാരമാണ് എൽഡിഎഫ് തകർന്നടിയാൻ കാരണമെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പുകളിലെ വിജയമോ തോൽവിയോ അല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ, വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരു തിരഞ്ഞെടുപ്പിൽ
ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ
പ്രസക്തിയും സ്വാധീനവും
നിശ്ചയിക്കുന്നത്.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ,
വിജയിച്ചാൽ അമിതാഹ്ളാദമോ
കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ല.
കാരണം, തിരഞ്ഞെടുപ്പ്
അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരം പോലെ തന്നെയാണ്.
കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തിരഞ്ഞെടുപ്പിനും അപ്പുറത്തേക്ക്
അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്.
സഖാക്കളെ ,മുന്നോട്ട് ...
അതെ., വീണ്ടും പോരാട്ടം തുടരും ...