മത്തിക്ക് വില കുറഞ്ഞു,​ പക്ഷേ മലയാളികളുടെ പ്രിയപ്പെട്ട മറ്റ് മീനുകൾക്ക് വില കുത്തനെ കൂടി

Sunday 21 December 2025 1:48 AM IST

കോട്ടയം : ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് അന്യായമായി മീനിന് വിലകൂട്ടി ഇടനിലക്കാർ. കഴിഞ്ഞയാഴ്ചയേക്കാൾ നൂറ് രൂപയാണ് വർദ്ധിച്ചത്. ക്രിസ്മസ് തലേന്ന് വീണ്ടും വിലവർദ്ധിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ.

ചെറുമീനുകളുടെ വിലയിൽ വലിയ വർദ്ധനയില്ലെങ്കിലും ശരാശരി വില 200 രൂപയിലേക്കടുത്തു. ഒന്നേകാൽ കിലോയും ഒന്നരക്കിലോയും 100 രൂപയ്ക്ക് ലഭിക്കുന്ന കുഞ്ഞൻ മത്തിക്കാണ് വിലക്കുറവ്. കിളിമീന് 200- 240 രൂപയാണ്. ക്രിസ്മസ് വിപണിയിൽ കൂടുതൽ ആവശ്യക്കാരുള്ള പീസ് മീനിന് വൻവില. ആകോലിയുടെ വില 780 -800 രൂപയായി. വറ്റ പീസ് 480 മുതൽ 680 രൂപയ്ക്കു വരെ വിൽക്കുന്നു. ഒരാഴ്ച കൊണ്ട് പലതിനും 250 രൂപവരെ വർദ്ധിച്ചു.

മീനിന് ക്ഷാമമില്ല,​ എന്നിട്ടും

മീൻ വരവിന് കുറവില്ലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ അപ്രതീക്ഷിതമായി വിലകൂടാൻ പ്രത്യേകം കാരണമില്ല.

അന്യസംസ്ഥാനങ്ങളിൽ നിന്ന് വിലകൂട്ടി മീൻ എത്തിക്കുകയാണ്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മുന്നേ സംഭരിച്ചു വച്ചവയാണ് ഇത്. രാസവസ്തുക്കൾ ഉപയോഗിച്ച് സൂക്ഷിക്കുന്നവയും വിപണിയിലുണ്ട്. ഉയർന്ന വിലയുള്ള മീനുകൾ വാങ്ങാൻ വ്യാപാരികളും തയ്യാറാകുന്നില്ല.

വില ഇങ്ങനെ

അയല : 240

കണ്ണിഅയല : 200-220

ചെമ്മീൻ : 340-440

ഓലക്കൊടിയൻ പീസ് : 480-500