മരണമില്ലാത്ത സംഭാഷണങ്ങൾ

Sunday 21 December 2025 2:57 AM IST

തിരുവനന്തപുരം: ' പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, എനിക്കത് ഇഷ്ടമല്ലെന്ന് ' പറയാതെ മലയാളികളുടെ ഒരു ദിവസം കടന്നുപോയിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ,​ഒരുമാസം തട്ടിമുട്ടി പോകാൻ തന്നെ വേണം ഒന്നരക്കോടി രൂപ ​തുടങ്ങി ശ്രീനിവാസന്റെ സംഭാഷണങ്ങളെല്ലാം മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടവയായിരുന്നു.

അതാണ്,​ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ശ്രീനിവാസൻ ഡയലോഗുകൾ സൃഷ്ടിച്ച മാജിക്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സിനിമയിൽ സംസാരിച്ചു. ശേഷം മലയാളികൾ അതെല്ലാം ഏറ്റെടുത്ത് നിത്യജീവിതത്തിലേക്ക് മുതൽ കൂട്ടി. ശ്രീനിവാസൻ ഡയലോഗുകൾ നമ്മളറിയാതെ തന്നെ നമ്മുടേത് കൂടിയാകുകയായിരുന്നു.

ചില ഡയലോഗുകളിലൂടെ...

''എന്താ ഉത്തമാ ജനങ്ങൾ നമ്മളോടിങ്ങനെ പെരുമാറുന്നത്?

കോട്ടപ്പള്ളി പ്രഭാകരൻ (സന്ദേശം)

ഹോട്ടലാണെന്നു കരുതി ബാർബർ ഷാപ്പിൽ

കയറിയ ഞാൻ. എന്തുണ്ട്?. അപ്പോൾ ബാർബർ

കട്ടിംഗും ഷേവിംഗും. രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ..

''ഒരു ഒലക്ക കിട്ടോ''

 ആ തെക്കേ അറ്റത്തെ മുറിയാകട്ടെ അവിടെ നല്ല കാറ്റ് കിട്ടും

''എനിക്ക് അത്ര കാറ്റ് ആവശ്യം വരില്ല''

തളത്തിൽ ദിനേശൻ (വടക്കുനോക്കിയന്ത്രം)

''എടാ വിജയാ..." ''എന്താടാ ദാസാ...''

എടാ നമ്മുക്കെന്താ ഈ ബുദ്ധിനേരത്തെ തോന്നാത്തത്

ദാസാ, ഓരോന്നിനും അതിന്റേയും സമയമുണ്ട് മോനേ...''

ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതു പോലെയുണ്ട് !

വിജയൻ (നാടോടിക്കാറ്റ്)

ഹൗമെനി കിലോമീറ്റർ ഫ്രാം വാഷിംഗ്ടൺ ഡി.സി ടു മിയാമി ബീച്ച്?

എം.എ.ധവാൻ (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു)

''മീനവയിൽ എന്തായാ എന്തോ...''

വിജയൻ (അക്കരെയക്കെരെയക്കരെ)

''ഈശ്വരാ ഭഗവനേ എന്റെ അച്ഛനു നല്ലതുമാത്രം വരുത്തണേ.സ്വത്ത് പാർട്ടീഷ്യൻ ചെയ്തപ്പോൾ പരമദുഷ്ടനായ ആ മനുഷ്യൻ എനിക്കൊരു തുണ്ട് ഭൂമി തന്നില്ല ദാമൂ.ഈശ്വരാ ഭഗവനേ എന്റെ അച്ഛനു നല്ലതുമാത്രം വരുത്തണേ.... അയാളെ ഞാൻ കോടതികയറ്റും. പക്ഷെ, വക്കീലിനു കൊടുക്കാനുള്ള ചില്ലി കാശുപോലും എന്റേൽ ഇല്ല ദാമൂ..''

ഗോപി (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)

''ഇപ്പോൾ എങ്ങനെ? തട്ടാൻ തട്ടിയോ? അന്ന് നിങ്ങളൊക്കെ എന്നെ കളിയാക്കിയില്ലേ? പത്തു പവൻ ഒരു പെണ്ണിനു കൊടുത്ത ‌ഞാൻ ഒരു പൊട്ടനാണെന്നുവരെ പറഞ്ഞില്ലേ ഞാൻ കൊടുത്തതേ ചെമ്പാ, തനിച്ചെമ്പ് ''

തട്ടാൻ ഭാസ്കരൻ (പൊന്മുട്ടയിടുന്ന താറാവ്)

കാരക്കൂട്ടിൽ ദാസൻ'' അടികൊണ്ടാൽ പരിക്കേൽക്കാതിരിക്കാൻ ഉടുമ്പൻ ചോര ബെസ്റ്റാ. ചോരയും കുടിച്ച് അതിന്റെ നാക്കു പിഴുതെടുത്ത് കഴിച്ചിട്ട് രണ്ട് മൈൽസ് ഓടണം

രമേശൻ നായർ:''ദാസൻ ഉണ്ണായിട്ടെങ്ങനെ?അതെന്തിനാ?

എങ്കിലേ നല്ല ദഹിക്കൂ. ഒരു പ്രത്യേക ജീവിതാ അല്ലേ

കാരക്കൂട്ടിൽ ദാസൻ (ഗോളാന്തര വാർത്ത)

കാമറാമാൻ: അർട്ടിസ്റ്റ് കുളത്തിലേക്കു ചാടുന്നു ആ ഷോട്ട് എവിടെ ക്യാമറ വച്ചെടുക്കണമെന്നാണ് ചോദിച്ചത്

''ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടെ

അച്ഛൻ പോവുകയാണ് എന്നു പറയുമ്പോൾ നിങ്ങൾ എന്തു പറയും?

നിങ്ങൾ പറയണം അയ്യോ അച്ഛാ പോകല്ലേ എന്ന്

വിജയൻ (ചിന്താവിഷ്ടയായ ശ്യാമള)

''അവിടെ സുമതിയുടെ കഴുത്തിൽ താലിവീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലിൽ

വിഷം കലക്കി കുടിച്ച് തയ്യൽക്കാരൻ പിടയുകയാണ്... പിടയുകയാണ്

അവിടെ താലികെട്ട് ഇവിടെ പാലുകാച്ച്...

അംബുജാക്ഷൻ (അഴകിയ രാവണൻ)

''ഒരു മാസം തട്ടിമുട്ടി ജീവിക്കാൻ വേണം ഒരു കോടി രൂപ''

സരോജ്‌കുമാർ ഉദയനാണ് താരം

 ''ഞാനേ പോളിടെക്നിക് പഠിച്ചതാ യന്ത്രങ്ങളുടെ പ്രവർത്ത രീതിയൊന്നും താനെന്നെ പഠിപ്പിക്കേണ്ട...''

അപകടത്തിനു ശേഷം ആശുപത്രിയിൽ ഇതെങ്ങനെ മേസ്ത്രി സംഭവിച്ചത്?. ''ഞാനീ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലല്ലോ അതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും എനിക്കു നിശ്ചയമില്ല. അങ്ങനെ സംഭവിച്ചതാണ്.''

സുകുമാരൻ (തലയണമന്ത്രം)