മാവോവാദി ഭീഷണി ഒഴിഞ്ഞു പിടിച്ചുവച്ച തോക്കുകൾ തിരിച്ചു നൽകണമെന്ന് ആവശ്യം
കാളികാവ്: സംസ്ഥാനത്ത് മാവോവാദി ഭീഷണിയൊഴിഞ്ഞസാഹചര്യത്തിൽ പിടിച്ചു വച്ച തോക്കുകൾ തിരിച്ചു നൽകണമെന്ന് ആവശ്യമുയർന്നു. ലൈസൻസ് പുതുക്കുന്നതിനു നാലു വർഷം മുമ്പ് തിരിച്ചേൽപ്പിച്ച തോക്കുകളാണ് ഇപ്പോഴും തിരികെ നൽകാതെ പിടിച്ചു വച്ചിരിക്കുന്നത്. മലയോര മേഖലയിൽ മാവോവാദി ഭീഷണി നില നിൽക്കുന്നതാണ് തോക്ക് തിരിച്ചു കൊടുക്കുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്. എന്നാൽ കേരളത്തിൽ നിലവിൽ മാവോവാദി ഭീഷണി നിലനിൽക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്.തുടർന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബൂത്തുകൾക്കുള്ള പ്രത്യേക സുരക്ഷ പോലും ഉപേക്ഷിച്ചിരുന്നു. നിലവിൽ മലയോര മേഖലയിൽ നൂറോളം തോക്കുകൾ പിടിച്ചു വച്ചതായാണ് കണക്ക്. മലയോര മേഖലയിൽ കടുവയടക്കമുള്ള വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കർഷകരുടെ ജീവൻരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ചാരത്തലയനെ കണ്ടില്ല
- മുൻ വർഷങ്ങളിലെ സർവ്വേകളിൽ ഇവിടെ സ്ഥിരമായി കണ്ടിരുന്ന ചാരത്തലയൻ തിത്തിരി, കന്യാസ്ത്രീ കൊക്ക് തുടങ്ങിയ പക്ഷികളെ ഇപ്രാവശ്യം കാണാൻ കഴിഞ്ഞില്ല.
- ദേശാടന പക്ഷികളായ കുങ്കുമക്കുരുവി, ചെമ്പൻ അരിവാൾ കൊക്കൻ, വർണ്ണക്കൊക്ക്, യുറേഷ്യൻ മാർഷ് ഹാരിയർ, പുള്ളിക്കാട കൊക്ക്, ചതുപ്പൻ തുടങ്ങിയ പക്ഷികളെ ഇപ്രാവശ്യത്തെ സർവേയിൽ കണ്ടെത്തി
സോഷ്യൽ മീഡിയ വഴി വലിയ പ്രചാരം ലഭിച്ച ചെറുമുക്കിലെ ആമ്പൽ പാടം കാണാൻ സന്ദർശകരുടെ തിരക്ക് വർദ്ധിച്ചതും അനിയന്ത്രിതമായ മാനുഷിക ഇടപെടലുകളും കാലാവസ്ഥ വ്യതിയാനവും ഇവിടുത്തെ പക്ഷി വൈവിദ്ധ്യത്തിൽ കുറവ് വരാൻ കാരണമായിട്ടുണ്ടാകാം പി കബീറലി സർവ്വേ കോഓർഡിനേറ്റർ