ട്വന്റി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പുറത്ത്, സ്ഥിരീകരിച്ച് ഐസിസി, പകരം എത്തുന്നത് സ്കോട്ട്‌ലൻഡ്
ദുബായ്: ഇന്ത്യ വേദിയാകുന്ന ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) . നേരത്തേ റിപ്പോർട്ടുകൾ വന്നതുപോലെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലാൻഡ് ഫെബ്രുവരി 7ന് തുടങ്ങുന്ന ലോകകപ്പിൽ കളിക്കും. സുരക്ഷാ ഭീഷണി ഉണ്ടെന്ന്ആരോപിച്ച് ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചു നിന്നതോടെയാണ് ഐ.സി.സി കടുത്ത തീരുമാനമെടുത്തത്.
ഐ.സി.സി ചെയർമാൻ ജയ് ഷായടെ നേതൃത്വത്തിൽ ഇന്ന് ദുബായിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ആഴ്ചകളായി നിലനിന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ അവസാനമായത്. പലതവണ ബംഗ്ലാദേശിനെ അനുനയിപ്പിക്കാൻ ഐ,സി.സി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി (ബിി.സി.ബി) ഐ.സി.സി പ്രതിനിധികളെ ധാക്കയിലേക്ക് അയക്കുക പോലും ചെയ്തു. എന്നാൽ ഇന്ത്യയിൽ കളിക്കാനാകില്ലെന്ന നിലപാടിൽ ബംഗ്ലാദശ് ഉറച്ചു നിന്നതോടെ വെള്ളിയാഴ്ച യോഗം ചേർന്ന ശേഷം ഐ.സി.സി. ഭാരവാഹികൾ 24 മണിക്കൂർ അന്തിമ തീരുമാനമെടുക്കണമെന്ന് ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു. ഈ സമയം അവസാനിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതായി ബി.സി.സി.ഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നത്.
ടി20 രാജ്യങ്ങളിൽ 14ാം റാങ്കിലാണ് സ്‌കോട്ട്ലാൻഡ് ഉള്ളത്. ബംഗ്ലാദേശിന് പകരക്കാരായി ഗ്രൂപ്പ് സിയിലാകും സകോട്ട്ലാൻഡ് ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ കളിക്കുക. വെസ്റ്റിൻഡീസ് , ഇംഗ്ലണ്ട്,ഇറ്റലി,നേപ്പാൾ എന്നീടിമുകളാണ് ഗ്രൂപ്പ് സിയിലെ മറ്റുള്ളവർ. കൊൽക്കത്തയിലും മുംബയ്യിലുമായിട്ടാകും ബംഗ്ലാദേിന്റെ മത്സരങ്ങൾ.