ലാഭത്തിൽ മുന്നിൽ കെ.എസ്.ഇ.ബി
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടത്തിൽ കെ.എസ്.ആർ.ടി.സിയും ലാഭത്തിൽ കെ.എസ്.ഇ.ബിയും മുന്നിൽ.
മൊത്തം 132 പൊതുമേലാ സ്ഥാപനങ്ങളിൽ 63 എണ്ണവും നഷ്ടത്തിലാണ്. 60 എണ്ണം ലാഭത്തിലും, 9 എണ്ണം പ്രതിസന്ധിയിലുമാണ്. കഴിഞ്ഞ വർഷം 56 സ്ഥാപനങ്ങളാണ് ലാഭത്തിലുണ്ടായിരുന്നത്.. 32473.96 കോടിയുടെ മൂലധന നിക്ഷേപവും 86793.97 കോടിയുടെ നിക്ഷേപ ആസ്തിയുമാണ് മൊത്തമായുള്ളത്. 1.27ലക്ഷത്തോളം ജീവനക്കാരുണ്ട്.
ലാഭത്തിലുള്ള
സ്ഥാപനങ്ങൾ-
(തുക കോടിയിൽ)
കെ.എസ്.ഇബി-571.22
കെ.എസ്.എഫ്-ഇ.375.50
ബിവറേജസ് -127.03
കെ.എഫ്.സി- 98.16
കെ.എസ്.ഐ.ഡി.സി-14.57
കേരള മിനറൽസ് -48.96
ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്-45.27
ടൈറ്റാനിയം-36.46
ലൈവ് സ്റ്റോക്ക് ബോർഡ്-27.48
റോഡ് ഇൻഫ്രാസ്ട്രക്ടചർ കമ്പനി-19.94
നഷ്ടത്തിലുള്ള
സ്ഥാപനങ്ങൾ
(തുക കോടിയിൽ)
കെ.എസ്.ആർ.ടി.സി -1580.38
സോഷ്യൽ സെക്യുരിറ്റി പെൻഷൻ കമ്പനി -669.80
വാട്ടർ അതോറി്റ്റി-317.64
ബാക്ക് വേർഡ് ക്ഷേമ ബോർഡ്-139.27
കേരള ഔട്ടോമൊബൈൽസ്- 125.89
സിവിൽ സപ്ളൈസ് കോർപറേഷൻ 1-05.38
കാഷ്യു ഡവലപ്മെന്റ് കോർപറേഷൻ -81.16
പവർ ആൻഡ് ഇൻഫ്രാസ്ട്രക്ടർ ഫിനാൻസ് കോർപറേഷൻ -76.33
കേരള ടെക്സ്റ്റയിൽസ് -64.88
മലബാർ സിമന്റ്സ് -61.92