ധാതുസമ്പത്ത് കവരാൻ കേന്ദ്രനീക്കം: ഗോവിന്ദൻ #എസ്.ഐ.ആറിൽ  പ്രക്ഷോഭം

Tuesday 03 February 2026 12:00 AM IST

കാസർകോട്: കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വകാര്യകുത്തകകൾക്ക് കേരളത്തിൽ ഖനനത്തിന് വഴിയൊരുക്കുന്ന നീക്കം അനുവദിക്കില്ലെന്നും

വടക്കൻ മേഖല വികസനമുന്നേറ്റ ജാഥയ്ക്കിടെ കാസർകോട് ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുത്തകകളെ പാലൂട്ടിവളർത്തുന്ന കേന്ദ്രസർക്കാരിന്റെ പക്ഷമേതെന്ന് വീണ്ടും പ്രഖ്യാപിച്ച ബഡ്ജറ്റാണ് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. സാധാരണക്കാരനിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും കവർന്നെടുത്ത് സമ്പന്നർക്കും വൻകിട വ്യവസായികൾക്കും ഇളവുകൾ നൽകാനാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ഇളവുകൾ ലഭിച്ചത് കോർപറേറ്റുകൾക്കാണ്. കർഷകർക്കും തൊഴിലാളികൾക്കും നേരെ നഗ്നമായ ആക്രമണമാണ് ബഡ്ജറ്റിലൂടെ വെളിവായതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-വർഗം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഗ്രാമവികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, സ്ത്രീകൾക്കായുള്ള പദ്ധതി എന്നിവയിൽ വലിയ വെട്ടിക്കുറവുണ്ടായി. ഡൊണാൾഡ് ട്രംപിന് പൂർണമായും കീഴടങ്ങിയാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്ന് ബഡ്ജറ്റ് പ്രഖ്യാപിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ താരിഫ് വർധനയെ നേരിടാനോ നമ്മുടെ കയറ്റുമതി സംരക്ഷിക്കാനോ ഉതുകുന്ന ഒരു പ്രഖ്യാപനവും ബഡ്ജറ്റിലില്ല . നമ്മൾ ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, അതിവേഗ റെയിൽപാത, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് തുടങ്ങിയവ അനുവദിച്ചില്ല. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് കേരളസർക്കാരിന് പരിഭവം പറയാനേ കഴിയുന്നുള്ളുവെന്നും വാങ്ങിയെടുക്കാൻ ആകുന്നില്ലെന്നുമാണ്. കേരളത്തോടുള്ള ഈ കൊടിയ അവഗണനക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാ മലയാളികളും ഒരുമിച്ചുനിൽക്കേണ്ട ഈഘട്ടത്തിൽ സങ്കുചിത രാഷ്ട്രീയതാൽപര്യം മാത്രം മുൻനിർത്തി കുറ്റപ്പെടുത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

എസ്.ഐ.ആറിൽ രണ്ടാഴ്ചകൂടി സമയമനുവദിക്കണമെന്നും വോട്ടർ പട്ടികയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സമരത്തിലേക്ക് പോവുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഒറ്റുകാരുടെ സ്ഥാനം ചവറ്റുകുട്ടയിൽ: എം.വി.ഗോവിന്ദൻ

പയ്യന്നൂർ: എൽ.ഡി.എഫിന്റെ വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിൽ രക്തസാക്ഷിഫണ്ട് ആരോപണമുന്നയിച്ച മുൻ ജില്ലാകമ്മിറ്റിയംഗം വി.കുഞ്ഞിക്കൃഷ്ണനെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടം. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും കോടാലിക്കൈകളുടെയും സ്ഥാനം ചവറ്റുകുട്ടയിലാണ്. കുഞ്ഞിക്കൃഷ്ണന്റെ അവസ്ഥയും അതാണ്. ചിലർ ബൂർഷ്വാ മാദ്ധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചു. അതേസമയം, തന്റെ പുസ്തക പ്രകാശനത്തിനു മുമ്പ് പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളുമായി ബന്ധപ്പെട്ട കണക്കുകൾ സി.പി.എം പുറത്തുവിടണമെന്ന് വി.കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. നാളെ പയ്യന്നൂർ ഗാന്ധി സ്‌ക്വയറിലാണ് 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിന്റെ പ്രകാശനം.