നല്ല നാലു മലയാളി സെഞ്ച്വറികൾ

Sunday 15 February 2026 12:36 AM IST

ആഭ്യന്തര ക്രിക്കറ്റിൽ ഇന്നലെ നാലുമലയാളി താരങ്ങളാണ് സെഞ്ച്വറി നേടിയത്. അണ്ടർ 23 സി. കെ. നായിഡു ട്രോഫിയിൽ വരുൺ നായനാർ,സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ ദൃശ്യ ഐ.വി,ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റിൽ  വസിഷ്ഠ് അരുൺ , ആരോൺ അലക്സ് എന്നിവർക്കായിരുന്നു ഇന്നലെ സെഞ്ച്വറി ആഘോഷിക്കാൻ അവസരമൊരുങ്ങിയത്.

മൂന്നാം സെഞ്ച്വറിയുമായി വരുൺ നായനാർ

തിരുവനന്തപുരം: അണ്ടർ 23 സി. കെ. നായിഡു ട്രോഫിയിൽ ജാർഖണ്ഡിനെതിരെ ഒൻപത് റൺസിന്റെ നിർണ്ണായക ലീഡ് സ്വന്തമാക്കി കേരളം. ജാർഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 274നെതിരെ കേരളം ആദ്യ ഇന്നിംഗ്സിൽ 283 റൺസെടുത്തു. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ വരുൺ നായനാരുടെ (108) പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. അഭിഷേക് ജെ. നായർ(45),അഹ്മദ് ഇമ്രാൻ(69), അഭിജിത്ത് പ്രവീൺ (23) എന്നിവരും കേരളത്തിനായി പൊരുതി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ജാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിലാണ്.

നാലാം വിജയവുമായി കേരള വനിതകൾ

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ തുടർച്ചയായ നാലാം വിജയവുമായി കേരളം. ഇന്നലെ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. കേരളം 42.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ.വി. ദൃശ്യയാണ് (106*) കേരളത്തിന് വിജയമൊരുക്കിയത്. സ്കോർ: പഞ്ചാബ് - 50 ഓവറിൽ 186/9, കേരളം - 42.2 ഓവറിൽ 187/2.

അണ്ടർ 14 ക്രിക്കറ്റ് : വസിഷ്ഠിനും ആരോണിനും സെഞ്ച്വറി

വിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഹൈദരാബാദിനെതിരെ കേരളം 445/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. വസിഷ്ഠ് അരുൺ(124), ആരോൺ അലക്സ് (133*)എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 27 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണറായി ഇറങ്ങിയ വസിഷ്ഠ് 120 പന്തുകളിൽ നിന്നാണ് 124 റൺസ് നേടിയത്. 14 ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വസിഷ്ഠിന്റെ ഇന്നിംഗ്സ്. ക്യാപ്ടൻ അർജുൻ വി. നായർക്കൊപ്പം 129 റൺസുംകൂട്ടിച്ചേർത്തു. അർജുൻ 56 റൺസെടുത്തു. തുടർന്നെത്തിയ ആരോൺ അലക്സ് 133 റൺസുമായി പുറത്താകാതെ നിന്നു. 138 പന്തുകളിൽ ഏഴ് ബൗണ്ടറികളും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. 55 പന്തുകളിൽ നിന്ന് 50 റൺസുമായി പുറത്താകാതെ നിന്ന എഡ്വിൻ എൽദോസിന്റെ പ്രകടനവും ശ്രദ്ധേയമായി.