ആദ്യ ആക്രമണം തന്നെ ഖമനേയിയുടെ ജീവനെടുത്തു

Monday 02 March 2026 2:26 AM IST

അമേരിക്കയുടെ ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കുകയും ഇസ്രയേലിന്റെ ബങ്കർ ബസ്റ്റർ, സ്പൈസ് ഗൈഡഡ് ബോംബുകൾ വസതിയും ഓഫീസും തുളച്ചുകയറി സ്ഫോടന പരമ്പര സൃഷ്ടിക്കുകയും ചെയ്ത ആക്രമണത്തിലാണ് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.

#ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.45ന് നടത്തിയ ആദ്യ ആക്രമണംതന്നെ ഖമനേയിയുടെ ജീവനെടുത്തെങ്കിലും അർദ്ധരാത്രിക്കുശേഷമാണ് വിവരം ഇറാൻ സ്ഥിരീകരിച്ചത്.

ആക്രമണ പദ്ധതി ഇങ്ങനെ

#സാറ്റലൈറ്റ് വഴിയും എ.ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയും ഇറാനിലെ ചാരൻമാർ വഴിയും മൊസാദും സി.ഐ.എയും ഖമനേയിയുടെ വസതിയും ഓഫീസും മാസങ്ങളായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

#ബങ്കറിൽ ഒളിക്കുന്ന ഖമനേയിയെ വധിക്കുക പ്രയാസം. അതിനാൽ ആദ്യ ആക്രമണം ഖമനേയിക്കുനേരെ ആസൂത്രണം ചെയ്യുന്നു

ഖമനേയി സ്വന്തം ഓഫീസിൽ യോഗത്തിനെത്തിയെന്ന് സി.ഐ.എ അമേരിക്കയെ അറിയിക്കുന്നു.

#ആക്രമണത്തിന് യു.എസ് പ്രസിഡന്റിന്റെ അനുമതി.

ഇസ്രയേലി എയർഫോഴ്സിന്റെ ഒൻപത് എഫ് - 15 ജെറ്റുകൾ ടെഹ്റാനിലേക്ക്.

#അമേരിക്കയുടെ വിമാന വാഹിനിക്കപ്പലുകളിൽ നിന്നും ബേസുകളിൽ നിന്നും പാഞ്ഞുവന്ന ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കുന്നു.

ഇസ്രയേലി ജറ്റുകളിൽ നിന്ന്

ഏകദേശം 30ബങ്കർ ബസ്റ്റർ, സ്പൈസ് ഗൈഡഡ് ബോംബുകൾ ഖമനേയിയുടെ വസതിയും ഓഫീസും ഉന്നമിടുന്നു.

# ലക്ഷ്യം തെറ്റാതെ ഖമനേയിയുടെ വസതിയിലേക്കും ഓഫീസിലേക്കും തുളഞ്ഞു കയറി സ്ഫോടനങ്ങൾ സൃഷ്ടിച്ചു. ഇസ്രയേലി ജറ്റുകൾ ദൗത്യം പൂർത്തിയാക്കി മടങ്ങി.

# പ്രദേശം തരിപ്പണമായെന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തം.തകർന്നടിഞ്ഞ പ്രദേശത്ത് കണ്ടെത്തിയ മൃതദേഹം ഖമനേയിയുടേതെന്ന് ഇറാൻ ഭരണകൂടം തിരിച്ചറിഞ്ഞ വിവരം ചോർത്തുന്നു. ഇസ്രയേൽ ഇന്റലിജൻസും സേനയും തെളിവുകൾ പരിശോധിച്ച് ഉറപ്പിച്ചു. വിവരം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിക്കുന്നു.

കെണിയൊരുക്കിയത് ഇങ്ങനെ:

# ആണവ കരാർ അസാദ്ധ്യമെന്ന് ഏറെക്കുറേ ഉറപ്പായ പശ്ചാത്തലത്തിൽ ഇന്ന് വിയന്നയിൽ നടത്താനിരുന്ന പരോക്ഷ ആണവ ചർച്ചയുടെ മൂന്നാം റൗണ്ട് മറയാക്കാൻ ഗൂഢതന്ത്രം. അതുവരെ ആക്രമണം ഉണ്ടാകില്ലെന്ന പ്രതീതി സൃഷ്ടിച്ചു. ആ വലയിൽ വീണ ഖമനേയി സ്വന്തം ഓഫീസിൽ.

കൊല്ലപ്പെട്ടത് 40 പേർ

40ഓളം പ്രമുഖർ ഖമനേയിക്കൊപ്പം കൊല്ലപ്പെട്ട് സൂചന.

അതിലെ പ്രമുഖർ:  അബ്ദുൾ റഹീം മുസാവി (സായുധ സേനാ മേധാവി)

 അസീസ് നസീർസാദേഹ് ( പ്രതിരോധ മന്ത്രി)

 മുഹമ്മദ് പക്‌പോർ (റെവല്യൂഷണറി ഗാർഡ് മേധാവി)

 അലി ഷംഖാനി (ഖമനേയിയുടെ ഉപദേഷ്ടാവ്)

 ഖമനേയിയുടെ കുടുംബാംഗങ്ങൾ (മകൾ, മരുമകൻ, ചെറുമകൻ, മരുമകൾ)