മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പുപറയണം
ശബരിമല യുവതീ പ്രവേശനവിഷയത്തിൽ സംസ്ഥാന സർക്കാർ മലക്കം മറിഞ്ഞത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ കാപട്യമാണ്. വിശ്വാസികളുടെ വികാരങ്ങളെ പൂർണമായും തകർത്തെറിഞ്ഞ സർക്കാരാണിത്. പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ നൽകുന്നതിന് മുമ്പായി, കഴിഞ്ഞകാല തെറ്റുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസി സമൂഹത്തോട് പരസ്യമായി മാപ്പുപറയണം. -രമേശ് ചെന്നിത്തല, കോൺ. വർക്കിംഗ് കമ്മിറ്റിയംഗം
കേസുകൾ പിൻവലിക്കണം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ മലക്കം മറിഞ്ഞ സാഹചര്യത്തിൽ ഭക്തരോട് മാപ്പു പറഞ്ഞ് കേസുകൾ പിൻവലിക്കണം.വോട്ട് ചോദിച്ച് വീണ്ടും ജനങ്ങൾക്ക് മുന്നിലെത്തും മുൻപ്, ഈ പൊറുക്കാനാവാത്ത കുറ്റത്തിന് എല്ലാ അയ്യപ്പ വിശ്വാസികളോടും ഹിന്ദു സമൂഹത്തോടും നിരുപാധികം മാപ്പ് പറയാൻ ഇടതുപക്ഷ സർക്കാരും തയ്യാറാകണം. ശബരിമലയെ തകർക്കാൻ ഇനി ആരെയും അനുവദിക്കില്ല. -രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്