ബിരുദം തോറ്റയാൾക്ക് പി.ജി പ്രവേശനം: നടപടിയുണ്ടാകും

Thursday 26 March 2026 11:21 PM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ബി.എഫ്.എ (ബാച്ചിലർ ഒഫ് ഫൈൻ ആർട്സ്) പരീക്ഷയിൽ തോറ്റ എസ്.എഫ്.ഐ പ്രവർത്തകനെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയശേഷം ബി.എഫ്.എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള നീക്കം ഗവർണർ ആർ.വി.ആർലേക്കർ റദ്ദാക്കിയേക്കും. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാദ്ധ്യത. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഗവർണർ നിർദ്ദേശിച്ചു.

തെറ്റായ നടപടിയാണെന്ന പരീക്ഷാ വിഭാഗത്തിന്റെ എതിർപ്പ് തള്ളിക്കളഞ്ഞാണ് തോറ്റയാളെ ജയിപ്പിക്കാനുള്ള നീക്കം നടത്തിയത്. വി.സി ഡോ.സിസാ തോമസും രജിസ്ട്രാറും പരീക്ഷാ കൺട്രോളറും പരീക്ഷാവിഭാഗം സെക്ഷൻ ഓഫീസറുമടക്കം കഴിഞ്ഞ ദിവസം ലോക്ഭവനിലെത്തി രേഖകൾ ഗവർണർക്ക് കൈമാറിയിരുന്നു.

ജയിപ്പിക്കാനുള്ള നടപടി റഗുലേഷന് വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ ഗവർണറോട് സമ്മതിച്ചു. മുൻപും ചെയ്തിട്ടുണ്ടെന്നും വിശദീകരിച്ചു. ഇതേക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന നിർദ്ദേശം അവഗണിച്ചതിന് താത്കാലിക വി.സിയായിരുന്ന ഡോ. കെ.കെ.ഗീതാകുമാരിയെ ഗവർണർ നീക്കംചെയ്തിരുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് സർവകലാശാലയിൽ നടന്ന ക്രമക്കേട് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

സംസ്കൃത സർവകലാശാല വി.സിയുടെ അഭാവത്തിൽ ഫയലുകളിൽ ഒപ്പുവച്ചെന്ന് പരാതി

തിരുവനന്തപുരം: സംസ്കൃത സർവകലാശാല വി.സിയായിരുന്ന ഡോ.കെ.കെ.ഗീതാകുമാരി ചുമതലയൊഴിഞ്ഞ ശേഷവും വി.സി അംഗീകാരം നൽകേണ്ട ഫയലുകളിൽ ഉത്തരവിറക്കിയെന്ന് പരാതി. വി.സിയുടെ പാസ്‌വേഡ്‌ കൈക്കലാക്കി ക്രമക്കേട് കാട്ടിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. മാർച്ച് അഞ്ചിന് വൈകിട്ട് നാലിനാണ് കാലിക്കറ്റ് സർവകലാശാല സംസ്കൃത പ്രൊഫസർ ആയിരുന്ന ഡോ.കെ.കെ. ഗീതാകുമാരിയെ വി.സി യുടെ ചുമതലയിൽ നിന്നും ഒഴിവാക്കി പകരം സാങ്കേതിക സർവകലാശാല വി.സി ഡോ.സിസതോമസിന് ഗവർണർ ചുമതല നൽകിയത്. ഡോ. ഗീതാകുമാരി ഉടൻ പദവി ഒഴിഞ്ഞ് സർവ്വകലാശാലയിൽ നിന്ന് മടങ്ങിയിരുന്നു. അതിനു ശേഷം രാത്രി വൈകിയും നാൽപ്പതോളം ഫയലുകളിൽ വി.സി തീർപ്പു കൽപ്പിച്ചതായ രേഖകൾ ഉണ്ടാക്കിയെന്നാണ് പരാതി. പരീക്ഷകളിലും വിദ്യാർത്ഥി പ്രവേശനത്തിലും വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നെന്ന് പരാതി ഉയരുന്നതിനിടെയാണിത്. പാസ്‌വേഡ് ചോർത്തി ഫയലുകളിൽ വി.സിയുടെ അംഗീകാരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഡോ.സിസാ തോമസിനും പരാതി നൽകിയിട്ടുണ്ട്.