എറണാകുളം: കൊവിഡ് രോഗികളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്ന് സ്പ്രിൻക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ വിവര ശേഖരണത്തിനോ വിവര വിശകലനത്തിനോ സ്പ്രിൻക്ലറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിൻക്ലര്‍ നശിപ്പിക്കണം. സ്പ്രിൻക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷൻ കരാർ മാത്രമാണെന്നും വിവരശേഖരണത്തിനായി സിഡിറ്റിനെ ഉപയോഗപ്പെടുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ആമസോൺ ക്ലൗഡിലെ സോഫ്ട് വെയർ ഉപയോഗിക്കാൻ സ്പ്രിൻക്ലർ ഉദ്യോഗസ്ഥർക്ക് അനുവാദം ഉണ്ടാകില്ല.
കാരിനെതിരായ ഹര്‍ജികള്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. ചെന്നിത്തലയും കെ.സുരേന്ദ്രനും കോടതിയുിൽ കരാറിനെതിരെ സമർപ്പിച്ച ഹര്‍ജികള്‍ നിലനില്‍ക്കില്ല. രണ്ടും ഊഹാപോഹം അടിസ്ഥാനമാക്കിയുളളത്. പൗരന്റെ സ്വകാര്യതയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കൊവിഡുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിൻക്ലറുമായി കരാറുണ്ടാക്കയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം. വഴി വിട്ട കരാറടക്കമുള്ള വിവാദങ്ങൾ ശക്തമായി ഉയര്‍ന്നിട്ടും പിൻമാറാൻ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കം ഒട്ടേറെ ഹര്‍ജികൾ സര്‍ക്കാരിനും കരാരിനും എതിരെ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു.