പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാൻ സൗദിയിൽ നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങൾ
റിയാദ് : സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് 20 സർവീസുകൾ നടത്തും. ഇതിൽ 11 സർവീസും കേരളത്തിലേക്കാണ്. ജൂൺ 10 മുതൽ 16 വരെ റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നു കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തും. ജിദ്ദയിൽ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകളും ഉണ്ടാകും.
പുതിയ സർവീസുകളുടെ വിശദ വിവരങ്ങൾ ഇങ്ങനെ:
ജൂൺ 10 : റിയാ-ദ്‌കോഴിക്കോട്-മുംബയ്, ദമാം-കണ്ണൂർ-മുംബയ്, ജിദ്ദ-കൊച്ചി-മുംബയ്, റിയാദ്-ഡൽഹി ജൂൺ 11 : റിയാദ്-കണ്ണൂർ-മുംബൈ, ദമാം-കൊച്ചി-മുംബയ്,ജിദ്ദ-കോഴിക്കോട്- ബംഗ്ളുരു ജൂൺ 12 : ജിദ്ദ-തിരുവനന്തപുരം-മുംബയ്, ദമാം-ബംഗ്ളുരു, റിയാദ്-ഹൈദരാബാദ് ജൂൺ 13 : റിയാദ്-തിരുവനന്തപുരം-മുംബയ്, ദമാം-കോഴിക്കോട്-ഹൈദരാബാദ്,ജിദ്ദ-ബംഗ്ളുരു ജൂൺ 14 : റിയാദ്-കൊച്ചി-മുംബയ്, ദമാം-ഡൽഹി, ജിദ്ദ-ഹൈദരാബാദ് ജൂൺ 15 : ദമാം-തിരുവനന്തപുരം-മുംബയ്, റിയാദ്-ബംഗ്ളുരു, ജിദ്ദ-ഡൽഹി ജൂൺ 16 : ദമാം-ഹൈദരാബാദ്
ഇതുവരെ സൗദിയിൽ നിന്നും 19 വിമാനങ്ങളിലായി ഏകദേശം 3000 ഇന്ത്യക്കാരെ വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.