കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ്: ഹൈക്കോടതി കളക്ടറോട് റിപ്പോർട്ട് തേടി

Monday 10 May 2021 12:04 AM IST

കൊച്ചി: ഹൈക്കോടതിയുടെ ഇടപെടലിനു ശേഷവും കൊവിഡ് രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതികളുടെ വസ്തുത അന്വേഷിച്ച് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് രോഗികളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും പി.പി.ഇ.കിറ്റിനടക്കം അമിത തുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയത്. കോടതിക്ക് നേരിട്ടും പരാതി ലഭിച്ചിരുന്നു.

സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത് തടയണമെന്ന ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കുന്നുണ്ട്.

ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കണം : പി.സി. തോമസ്

തിരുവനന്തപുരം : കൊവിഡ് കാലത്തെ ചില സ്വകാര്യ ആശുപത്രികളുടെ കൊള്ളയടി അവസാനിപ്പിക്കണമെന്നും
ഇതിനായി സർക്കാർ ഇടപെടണമെനന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ 23 മണിക്കൂർ ഒരു കൊവിഡ് രോഗിയെ ചികിത്സിച്ചതിന് രോഗിയിൽ 24760 രൂപയാണ് ഈടാക്കിയത്. ഒരു നേരത്തെ ഭക്ഷണത്തിന് 1380 രൂപയും. കൊള്ളപ്പലിശക്കാരെക്കാൾ വലിയ ദ്രോഹമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement
Advertisement