പരിശോധനാ രീതിയിൽ മാറ്റം; അതിതീവ്ര മേഖലകളിൽ പത്തിരട്ടി പരിശോധന

Friday 18 June 2021 12:00 AM IST

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിലും കൊവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനാലും രോഗവ്യാപനം പിടിവിട്ടുപോകാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിശോധനാരീതി ആരംഭിക്കുന്നു. അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളിൽ രോഗികളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധന നടത്താനാണ് തീരുമാനം. ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ അനുസരിച്ചാണ് പരിശോധന. ഒരാഴ്ചത്തെ ടി.പി.ആർ 30 ശതമാനത്തിന് മുകളിലായാൽ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധന നടത്തും.

തുടർച്ചയായ മൂന്നു ദിവസം 100 കേസുകൾ വീതമുള്ള തദ്ദേശസ്ഥാപന പരിധിയിൽ 3000 പരിശോധനകൾ തുടർന്നുള്ള ദിവസങ്ങളിൽ നടത്തും. ടി.പി.ആർ. കുറയുന്നതനുസരിച്ച് പരിശോധനയും കുറയ്ക്കും.

ആവശ്യമെങ്കിൽ മൊബൈൽ ടെസ്റ്റിംഗ് ലാബുകളും ഉപയോഗിക്കും. കൂടുതൽ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ,പ്രത്യേക പ്രദേശങ്ങൾ തുടങ്ങിയവ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലായിരിക്കും.

പരിശോധനാ രീതി

ടി.പി.ആർ 20 - 30%

അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന.

ടി.പി.ആർ 2- 20 %

അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന.

ടി.പി.ആർ 2 % താഴെ

അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന.

കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 4261 കേസ്

തിരുവനന്തപുരം: കൊവിഡ് നിയന്ത്റണങ്ങൾ ലംഘിച്ചതിന് ഇന്നലെ 4261 പേർക്കെതിരെ കേസെടുത്തു. 1440 പേർ അറസ്റ്റിലായി. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9381സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 41 കേസുകളും റിപ്പോർട്ട് ചെയ്തു.

വാക്‌സിനേഷൻ: ഹർജികൾ 24 ലേക്ക് മാറ്റി

കൊച്ചി: കൊവിഡ് വാക്‌സിൻ വിതരണത്തിൽ ജുഡിഷ്യൽ ഒാഫീസർമാർ, കോടതി ജീവനക്കാർ, അഭിഭാഷകർ, ഗുമസ്‌തർ തുടങ്ങിയവർക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ബെന്നി ആന്റണി പാറേൽ നൽകിയ ഹർജി ഹൈക്കോടതി ജൂൺ 24ന് പരിഗണിക്കാൻ മാറ്റി. 
വാക്സിൻ വിതരണത്തിൽ മലപ്പുറം ജില്ലയോട് സർക്കാർ വിവേചനം കാണിക്കുന്നെന്ന ഹർജികളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററുകൾ ഉൾപ്പെടെ മതിയായ സൗകര്യമില്ലെന്നാരോപിച്ച് കെ.പി.എ മജീദ് എം.എൽ.എ നൽകിയ ഹർജിയും ജൂൺ 24 ന് പരിഗണിക്കും. മലപ്പുറം ജില്ലയിൽ വാക്‌സിൻ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനായി കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്നും സർക്കാർ വിശദീകരിച്ചു.

Advertisement
Advertisement