മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോളേജിൽ സഹപാഠികളായ അയൽവാസികൾ ജീവനൊടുക്കി, കാരണം അറിയാതെ ബന്ധുക്കൾ, സുഹൃത്തുക്കൾ പറയുന്നത് ഇങ്ങനെ

Wednesday 20 October 2021 9:48 AM IST

കൊല്ലം: അയൽവാസികളും കോളേജിൽ സഹപാഠികളുമായ ആൺകുട്ടിയെയും പെൺകുട്ടിയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീടുകളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനാപുരം പുതുവലിലാണ് നാടിനെ നടുക്കിയ മരണം സംഭവിച്ചത്.

കുറുമ്പകര പാലവിള പുത്തൻവീട്ടിൽ ജെബിൻ വി.ജോൺ (22), സമീപവാസിയായ പുതുവൽ തിരുമങ്ങാട് ബിജോ ഭവനിൽ സോന മെറിൻ മാത്യു (22) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെ കിടപ്പുമുറിയിൽ കൈലിയിൽ തൂങ്ങിയ നിലയിലാണ് ജെബിനെ കണ്ടെത്തിയത്. തുടർന്ന് 11.30 ഓടെ കിടപ്പുമുറിയിലെ ഫാനിൽ ബെഡ്ഷീറ്റിൽ തൂങ്ങിമരിച്ച നിലയിൽ സോനയെയും കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ ഇരുവരെയും പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ സഹപാഠികളായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.

ജെബിന്റെ മരണം അറിഞ്ഞാവാം സോനയും ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

Advertisement
Advertisement