പറക്കുട്ടിക്കാവിൽ വാഴും ഭഗവതിക്ക് ശാന്തിമന്ത്രമൊരുക്കുന്നത് സുബേഷ് ശാന്തി

Saturday 23 October 2021 12:56 AM IST
സുബേഷ് ശാന്തി

ഷൊർണൂർ: കുളപ്പുള്ളി കല്ലിപ്പാടം പറക്കുട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയായി ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ് കൊല്ലം സ്വദേശി സുബേഷ് ശാന്തി (45). ബ്രാഹ്മണ്യം കൊടികുത്തി വാഴുന്ന ക്ഷേത്രശാന്തിയുടെ ലോകത്ത് സുബേഷ് ശാന്തിയെ പോലെയുള്ളവർ കടന്നു വന്നത് ഏറെ വെല്ലുവിളികളെ അതിജീവിച്ചായിരുന്നു.

തൃശൂരിലെ പെരിങ്ങോട്ടുകരയിൽ നിന്നാണ് ശാന്തിമന്ത്രം സ്വായത്തമാക്കിയത്. ഇതിനായി സമർപ്പിത മനസോടെ വർഷങ്ങൾ ചെലവഴിച്ചു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഷൊർണൂരിലെത്തി. കല്ലിപ്പാടത്തെ പറക്കുട്ടിക്കാവ് ക്ഷേത്രത്തിലെ ശാന്തിയായി. തനിക്ക് പിന്നാലെ ഒട്ടേറെ പേർ ശാന്തിക്കാരായി ഈ രംഗത്തേക്ക് കടന്ന് വന്നിട്ടിട്ടുണ്ടെന്ന് സുബേഷ് ശാന്തി പറഞ്ഞു.

വിദ്യാഭ്യാസമുള്ള ഒട്ടേറെ പേർ ആത്മീയ- ശാന്തി മാർഗം സ്വീകരിച്ചു ക്ഷേത്രശാന്തിയിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. ശാന്തിക്കൊപ്പം ജ്യോതിഷവും കൈമുതലായുള്ള സുഭേഷ് ശാന്തി ഈ രംഗത്തും ശ്രദ്ധേയനാണ്.

Advertisement
Advertisement