 പലചരക്കിനും വൻവില നട്ടെല്ലൊടിച്ച് വിലക്കയറ്റം

Friday 08 April 2022 3:57 AM IST

കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനയ്ക്ക് പിന്നാലെ കുടുംബ ബഡ്‌ജറ്റിന്റെ താളം പൂർണമായും തെറ്റിച്ച് പലചരക്ക് വിലയും കത്തിക്കയറുന്നു. ഇന്ധനവില സർവ റെക്കാഡും തകർത്ത് മുന്നേറുന്നതിന്റെ ചുവടുപിടിച്ച് ചരക്കുകൂലിയും കൂടിയതാണ് മുഖ്യകാരണം.

സൂര്യകാന്തി എണ്ണയ്ക്ക് ₹200

170 രൂപയായിരുന്ന സൂര്യകാന്തി എണ്ണവില ഇന്നലെ 200 രൂപയായി. യുക്രെയ്‌നിൽ നിന്നാണ് 70 ശതമാനവും സൺഫ്ളവർ ഓയിൽ ഇറക്കുമതി ചെയ്തിരുന്നത്. യുദ്ധം തുടങ്ങിയപ്പോൾ 130 രൂപയായിരുന്നു വില.

ഗോതമ്പിന് ₹34

ഗോതമ്പ് വില 34 രൂപയിലെത്തി. ഇനിയും വില കൂടാനാണ് സാദ്ധ്യത. മറ്റ് ധാന്യങ്ങളുടെ വിലയും ഉയരും.

വിലകൂടിയവ

(ഇന്നലത്തെയും കഴിഞ്ഞമാസത്തേയും വില)

 മട്ട അരി - 45, 40

 വൻപയർ- 110, 100

 വെളിച്ചെണ്ണ- 175, 170

 റിഫൈൻഡ് ഓയിൽ- 95, 160

വിലക്കയറ്റത്തിന്റെ നടുവിൽ

അരി, പാൽ, പഴം തുടങ്ങിയവയുടെ വിലയും കൂടി. ഈസ്റ്റർ ആകുമ്പോൾ കോഴിക്കും വില കൂടും. ഇന്ധനവില മത്സ്യമേഖലയെയും കാര്യമായി ബാധിച്ചു.

ഗതാഗതനിരക്ക്

വർദ്ധന ₹7,000
മഹാരാഷ്ട്രയിൽ നിന്നും മറ്റും ചരക്കെത്തിക്കുന്ന വാഹനങ്ങൾക്കിപ്പോൾ 7000 മുതൽ 10,000 രൂപ വരെ അധികമായി നൽകേണ്ട സ്ഥിതിയാണ്. നാലഞ്ച് ദിവസം യാത്രചെയ്ത് എത്തുന്ന ലോറികൾ എത്തുന്ന തീയതിയിലെ ഡീസൽ വിലയ്ക്കനുസരിച്ചാണ് കൂലി ആവശ്യപ്പെടുന്നത്.

''വലിയ നഷ്ടമാണ് വ്യാപാരമേഖലയിൽ. പലരും കച്ചവടം ഉപേക്ഷിക്കുന്നു. വിലകൂടുന്നതിന്റെ കാരണം പറഞ്ഞാലും പൊതുജനങ്ങൾക്ക് മനസിലാകുന്നില്ല""

രാജു അപ്സര,

സംസ്ഥാന ജനറൽ സെക്രട്ടറി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

Advertisement
Advertisement