വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന് ടെൻഡറായി

Tuesday 10 May 2022 12:54 AM IST

പൊന്നാനി : വെളിയങ്കോടിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു. കനോലി കനാലിന് കുറുകെ നിർമ്മിക്കുന്ന വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന് ടെൻഡറായി. കാസർകോഡ് എംഎസ് ബിൽഡേഴ്സിനാണ് നിർമ്മാണ ചുമതല. ബ്രിഡ്ജും ലോക്കും ഇലക്ട്രിക്കൽ വർക്കിനുമായി 29.87 കോടിക്കാണ് ടെൻഡറായത്.
നബാർഡിന്റെ 28.37 കോടിയും ബാക്കി സംസ്ഥാന വിഹിതവും ചേർത്താണ് പദ്ധതി നടപ്പിലാക്കുക. ഗതാഗത സൗകര്യത്തോടൊപ്പം വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, പുന്നയൂർ, പുന്നയൂർക്കുളം, ഒരുമനയൂർ വരെയുള്ള ആറ് പഞ്ചായത്തിലെയും ചാവക്കാട്, ഗുരുവായൂർ നഗരസഭയിലെയും കുടിവെള്ളത്തിനും കാർഷിക മേഖലയ്ക്കും ഗുണകരമാവുന്നതാണ് പദ്ധതി. കനോലി കനാൽ ദേശിയ ജലപാതയായതിനാൽ 30 മീറ്റർ മുന്നിൽ കണ്ടുള്ള നിർമ്മാണമാണ് നടത്തുക. നാലര മീറ്റർ വീതിയിൽ ഒറ്റവരി പാലമാണ് നിർമ്മിക്കുന്നത്. 25 മീറ്ററാണ് നീളം. 70 മീറ്ററോളം അടിയിൽ നിന്നാണ് ഫൗണ്ടേഷൻ വർക്കുകൾ ആരംഭിക്കുക. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കും. അപ്രോച്ച് റോഡിന് 14.1 കോടിയുടെ ഭരണാനുമതി. പാലത്തിന്റെ ഇരുഭാഗത്തും 100 മീറ്റർ അപ്രോച്ച് റോഡും സൈഡ് സുരക്ഷയും ലോക്കിന്റ മെക്കാനിക്കൽ വർക്കുകൾക്കുമായി 14.1 കോടിയും അനുവദിച്ചിട്ടുണ്ട്. സാങ്കേതികാനുമതി ലഭ്യമായാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. ചെറിയ വള്ളങ്ങൾക്ക് പോവനായി ഡൈവേർട്ടിംഗ് കനാൽ നിർമ്മിക്കും. ഏതു സമയവും ചെറിയ വള്ളങ്ങൾ കടന്നു പോവുന്നതിനാൽ ലോക്ക് തുറക്കേണ്ട സാമ്പത്തികവും സാങ്കേതികവുമായ ബുദ്ധിമുട്ട് മുന്നിൽ കണ്ടാണ് ലോക്ക് കം ബ്രിഡ്ജിനോട് സമാന്തരമായാണ് നൂറ് മീറ്ററിലധികം നീളത്തിൽ ഡൈവേർട്ടിംഗ് കനാൽ നിർമ്മിക്കുന്നത്. ഇതിന്റെ സർവ്വേ നടപടി പൂർത്തിയാക്കി ആവശ്യമായ സ്ഥലം ഏറ്റെടുത്തായിരിക്കും കനാൽ നിർമ്മിക്കുക. പാലത്തിന്റെ
അപ്രോച്ച് റോഡിന്റെ അടിയിലൂടെയായിരിക്കും ഇത് കടന്ന് പോവുക അതിനാൽ അപ്രോച്ച് റോഡിനടിയിൽ
അഞ്ച് മീറ്റർ വീതിയിൽ ലോക്കോടു കൂടിയ ബോക്സ് കൽവെർട്ട് നിർമ്മിക്കും. അപ്രോച്ച് റോഡിനും കൽവെർട്ടിനുമായി
14.1 കോടിയുടെ എസ്റ്റിമേറ്റ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.

Advertisement
Advertisement