കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കാൻ 600 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി

Wednesday 18 May 2022 12:00 AM IST

തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി 600 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗിന്റെ (നിഷ്) രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സ്‌കൂൾ നടപ്പാക്കും. ബധിരർക്കും ശ്രവണവൈകല്യമുള്ളവർക്കുമായി ആദ്യ ദ്വിഭാഷാ സ്‌കൂൾ പ്രവർത്തനസജ്ജമാക്കും. സർക്കാർ പദ്ധതികളിലൂടെ നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കണം. സമഗ്ര ഭിന്നശേഷി പരിപാലന പരിപാടിയായ അനുയാത്രയ്‌ക്ക് 21.5 കോടി അനുവദിച്ചു. ഭിന്നശേഷിക്കാർക്ക് അസിസ്റ്റീവ് ടെക്‌നോളജി ഉപകരണങ്ങളിൽ അവബോധം വളർത്താൻ നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജി പ്രവർത്തനസജ്ജമാക്കും. ശ്രവണപരിമിതർക്കായുള്ള മാതൃകാ ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ സേവനം സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷിലെ സെന്റർ ഫോർ റിസർച്ച് ഇൻ കമ്മ്യൂണിക്കേഷൻ സയൻസസ്, ബാരിയർ ഫ്രീ എൻവയൺമെന്റ്, സഫൽ സെൻസോറിയം, ഭിന്നശേഷി ശാസ്ത്ര ഗവേഷണ സെൽ എന്നിവയുടെ ഉദ്ഘാടനവും ആക്സസിബിൾ ബുക്കിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ഐ.ഇ.എസ് നേടിയ നിഷ് ഏർലി ഇന്റർവെൻഷൻ പ്രോഗ്രാമിലെ പൂർവ വിദ്യാർത്ഥികളായ ലക്ഷ്മിയെയും പാർവതിയെയും ചടങ്ങിൽ ആദരിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറും നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ എം. അഞ്ജന, കൗൺസിലർ നാജാബി തുടങ്ങിയവർ പങ്കെടുത്തു.

പൂക്കളും ചിത്രങ്ങളും നൽകി മനംകവർന്ന് കുട്ടികൾ

തിരുവനന്തപുരം: നിഷിന്റെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്) രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ ചുവന്ന റോസാപ്പൂക്കളുമായി കുഞ്ഞുമക്കൾ എതിരേറ്റു. റോസാപ്പൂക്കൾ സ്വീകരിച്ച മുഖ്യമന്ത്രി സ്നേഹത്തോടെ കുഞ്ഞുകൈകളിൽതന്നെ പൂവ് തിരിച്ചുനൽകി. നിഷിലെ വിദ്യാർത്ഥി അസ്മിക് താൻ വരച്ച ജീവൻ തുടിക്കുന്ന ഛായാചിത്രം മുഖ്യമന്ത്രിക്കു സമ്മാനിച്ചു. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഛായാചിത്രം വരച്ചത് മധുർ അറോറയും എം.എൽ.എ കടകംപള്ളി സുരേന്ദ്രന്റെ ഛായാചിത്രം വരച്ചത് മുഹമ്മദ് ഷഫീഖുമായിരുന്നു. ചിത്രം മനോഹരം എന്ന് മന്ത്രിമാർ ചിത്രകാരന്മാരോട് അവരുടെ ഭാഷയിൽ പ്രശംസിച്ചത് കൈയടികളോടെയാണ് കുട്ടികൾ സ്വീകരിച്ചത്.