രാജീവ്ഗാന്ധി,​ രാജ്യം പ്രതീക്ഷയോടെ കണ്ട നേതാവ് : ജി.പ്രതാപവർമ്മ തമ്പാൻ

Sunday 22 May 2022 12:54 AM IST
രാജീവ്ഗാന്ധിയുടെ 31-ാം ചരമ വാർഷികം ഡി സി സി യിൽ ഡോ.ജി.പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: രാജ്യം ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കണ്ട ഭരണാധികാരിയായിരുന്നു രാജീവ്ഗാന്ധിയെന്നും ഇന്ത്യൻ യുവത്വത്തിന്റെ ചിന്തകൾ ഹൃദയത്തിലേറ്റി 21-ാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിക്കാൻ മനസിലുറച്ച അദ്ദേഹത്തിന്റെ അന്ത്യം രാജ്യ പുരോഗതിക്ക് തടസമായെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ജി.പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. രാജീവ്ഗാന്ധിയുടെ 31-ാം ചരമ വാർഷികം ഡി.സി.സി യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീപുരം ശശി, സൂരജ് രവി, പി. ജർമ്മിയാസ്, കോയിവിള രാമചന്ദ്രൻ, ആദിക്കാട് മധു, എൻ. ഉണ്ണികൃഷ്ണൻ, ആർ. രമണൻ, ജി. ആർ. കൃഷ്ണകുമാർ, കെ ബി. ഷഹാൽ, വേലായുധൻകുട്ടി, ഹബീബ്‌സേട്ട്, ബിജു ലൂക്കോസ്, വി. എസ്. ജോൺസൺ, ഷറഫുദ്ദീൻ, മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement