ശ്രീനിവാസൻ വധം: പ്രതികളുമായി പട്ടാമ്പിയിൽ തെളിവെടുപ്പ് നടത്തി
Thursday 26 May 2022 12:27 AM IST
പട്ടാമ്പി: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചന നടത്തിയ പട്ടാമ്പി സ്വദേശികളായ നാസർ, അലി എന്നിവരെ മേലെ പട്ടാമ്പിയിലെ നാസറിന്റെ ഉടമസ്ഥതയിലുള്ള കടയിലും കരിമ്പുള്ളി സ്വദേശി അഷറഫ് മൗലവിയെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. അഷറഫ് മൗലവിയുടെ വീട്ടിൽ നിന്ന് മൊബൈലും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ വാഹനത്തിലാണ് കൃത്യത്തിന് ആവശ്യമായ അയുധങ്ങൾ എത്തിച്ച് നൽകിയത് എന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കാർ മേലെ പട്ടാമ്പിയിലെ നാസറിന്റെ ബന്ധുവീട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു.