പ്രചരണം വ്യാജമാണെന്ന്

Thursday 23 June 2022 12:20 AM IST

കൊച്ചി: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നത്തിനും ഇടപ്പള്ളിക്കുമിടയിൽ വീടും സ്ഥലവും നഷ്ടമായവർക്കും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്കുമുള്ള നഷ്ടപരിഹാരവിതരണം നിലച്ചെന്ന പ്രചരണം വ്യാജമാണെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. വിതരണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. വീടും സ്ഥലവും വ്യാപര സ്ഥാപനവും നഷ്ടമായ 105 വ്യക്തികൾക്ക് ഇതുവരെ 2,15,90,000 രൂപ പുനരധിവാസ തുകയായി അനുവദിച്ചു. രേഖകൾ മുഴുവൻ സമർപ്പിച്ചു
കഴിഞ്ഞവർക്ക് ഈ ആഴ്ചയിൽ തന്നെ നഷ്ടപരിഹാര തുക വിതരണം ചെയ്യും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 2,86,000 രൂപയും , വ്യാപാരസ്ഥാപനം നഷ്ടപ്പെട്ടവർക്ക് 75,000 രൂപയമാണ് അനുവദിക്കുന്നത്.

Advertisement
Advertisement