ഡി.വൈ.എഫ്.ഐ നേതാവിന് മർദ്ദനം: 5 എസ്.ഡി.പി.ഐക്കാർ റിമാൻഡിൽ

Saturday 25 June 2022 12:00 AM IST

ബാലുശ്ശേരി: ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നേതാവായ ജിഷ്ണുരാജ് (24) എന്ന ദളിത് യുവാവിനെ മർദ്ദിച്ച കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ റിമാൻഡിൽ. പാലോളിമുക്ക് സ്വദേശികളായ മുഹമ്മദ് സാലി രായ്യത്ത് താഴെകുനിയിൽ, റിയാസ് കുനിയിൽ, മുഹമ്മദ് ഇജാസ് പെട്ടാളിപൊയിൽ, ഷാലിദ് താഴെകോട്ടായിൽ, നജാസ് ഫാമിസ് കോത്താരി എന്നിവരെയാണ് കോഴിക്കോട് സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. ഇതിൽ പലരും ഒളിവിലാണ്.

പട്ടികജാതി കമ്മിഷൻ

സ്വമേധയാ കേസെടുത്തു

പട്ടികജാതിക്കാരനായ ജിഷ്‌ണു രാജിനെആക്രമിച്ച സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജിഷ്ണുരാജിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത പൊലീസുകാർക്കെതിരെ പട്ടിക ജാതി - പട്ടികവർഗ അതിക്രമ നിരോധന നിയമം അനുസരിച്ച് കേസെടുത്ത് പദവികളിൽ നിന്ന് മാറ്റിനിറുത്തണമെന്നും ഇയാളെ ആക്രമിച്ചവർക്കെതിരെ കൊലപാതകശ്രമം, ഭീകര പ്രവർത്തനം, പട്ടിക ജാതി പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമം എന്നിവ അനുസരിച്ച് കേസെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയതായി രജിസ്ട്രാർ ഷേർളി .പി അറിയിച്ചു.

Advertisement
Advertisement