ഉമാ തോമസിന്റെ ആദ്യചോദ്യം നടിയെ ആക്രമിച്ച കേസിൽ

Tuesday 28 June 2022 12:00 AM IST

തിരുവനന്തപുരം:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജയിച്ചെത്തിയ ഉമാ തോമസ് നിയമസഭയിൽ ഉന്നയിച്ച ആദ്യ ചോദ്യം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു..

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, തെളിവായി കണ്ടെടുത്ത മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി പറയുന്നതിൽ അന്വേഷണം

എവിടെയെത്തി,കേസിലുൾപ്പട്ട നടനെ ഡി.ജി.പി. ഫോണിൽ ബന്ധപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്നുണ്ടോ തുടങ്ങിയവയാണ് ചോദ്യമായി ഉന്നയിച്ചത്

കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം നിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ

രേഖാമൂലമുള്ള മറുപടി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കാര്യം ഫോറൻസിക് വകുപ്പ് ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല .കേസിൽ പ്രതിയായ നടനുമായി ഡി.ജി.പി. ഫോണിൽ സംസാരിച്ചെന്നതും ശ്രദ്ധയിൽപ്പട്ടിട്ടില്ല.കേസന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാനാവില്ലെന്നും മറുപടിയിൽ വ്യക്തമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന കേസുകളും, വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടേണ്ടതും, കറുത്ത മാസ്കും, ട്രാൻസ്ജെൻഡർമാർ കറുത്ത വസ്ത്രവും ധരിച്ചതിന്റെ പേരിലുള്ള പൊലീസ് നടപടികളെയും സംബന്ധിച്ച ചോദ്യങ്ങളും ഉമാ തോമസ് സഭയിലെ ആദ്യ ദിവസം എഴുതി നൽകി.

Advertisement
Advertisement