ജാമ്യത്തിനായി മോൻസൻ മാവുങ്കൽ സുപ്രീംകോടതിയിൽ

Thursday 04 August 2022 12:23 AM IST

ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ പോക്സോ കേസിൽ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. കേരള സർക്കാരിൽ ഉന്നത സ്വാധീനമുള്ള വി.ഐ.പി വനിതയാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിലെന്ന് മോൻസൺ ആരോപിച്ചു. വഞ്ചനാ കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനാണ് ക്രൈം ബ്രാഞ്ച് തന്റെ മുൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി പീഡന പരാതികൾ കൊടുപ്പിച്ചത്. ആദ്യം ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലത്ത് ഇരയ്ക്ക് പ്രായപൂർത്തിയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

മുൻ ജീവനക്കാരി കോടതിയിൽ നൽകിയ മൊഴിയും ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ജാമ്യാപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ഇത് ഉൾപ്പെടെ മൂന്ന്‌ പീഡന കേസുകളാണ് മാവുങ്കലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്നിലും ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Advertisement
Advertisement