പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നഷ്‌ടം ₹18,000 കോടി
Monday 08 August 2022 3:11 AM IST
ന്യൂഡൽഹി: ക്രൂഡോയിൽ വിലവർദ്ധനയ്ക്ക് ആനുപാതികമായി റീട്ടെയിൽ ഇന്ധനവില വർദ്ധിപ്പിക്കാനാവാത്തതിനാൽ വരുമാനം കുറഞ്ഞതോടെ കഴിഞ്ഞപാദത്തിൽ പൊതുമേഖലാ ഇന്ധനവിതരണ കമ്പനികൾ സംയുക്തമായി കുറിച്ചനഷ്‌ടം 18,840 കോടി രൂപ. 1995.3 കോടി രൂപയാണ് ഇന്ത്യൻ ഓയിലിന്റെ നഷ്‌ടം. ബി.പി.സി.എല്ലിന്റേത് 6,290.8 കോടി രൂപ. എച്ച്.പി.സി.എൽ രേഖപ്പെടുത്തിയത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ നഷ്‌ടമായ 10,196.94 കോടി രൂപയാണ്.