വന്യനായകൻ

Monday 08 August 2022 6:00 AM IST

ധീരതയുടെ വന്യമുഖമാണ് സിംഹങ്ങൾ. ആഗസ്റ്റ് 10ന് ലോക സിംഹദിനം ആചരിക്കുന്നത് ആവാസ വ്യവസ്ഥയിൽ എണ്ണം കുറഞ്ഞു വരുന്ന സിംഹങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടാണ്. 2020 ൽ ഏഷ്യയിലെ സിംഹങ്ങളുടെ കണക്കെടുപ്പിൽ ഗുജറാത്തിലെ ഗിർവനങ്ങളിൽ മാത്രം 29 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ഭൂമി ശാസ്ത്രപരമായ കണക്കുകളിൽ 36 ശതമാനമായി അവരുടെ ആവാസമേഖല മുപ്പത്തിയാറുശതമാനം വർദ്ധിച്ചു. എങ്കിലും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നാച്വർ (ഐ.യു.സി.എൻ) കണക്കു പ്രകാരം ഏഷ്യൻ സിംഹങ്ങൾ അപകടഭീഷണിയിലാണ്. പ്രകൃതിയോടൊപ്പം മുതിർന്ന ആൺസിംഹങ്ങൾക്ക് 160-190 വരെ ഭാരവും പെൺസിംഹങ്ങൾക്ക് ഫീമെലുകൾക്ക് 110-112 മുതൽ പന്ത്രണ്ട് വരെ ഭാരവുമുണ്ട്. 2.92 മീറ്റർ വലിപ്പമുള്ള ഏഷ്യൻ സിംഹത്തിനാണ് ആകെ വലിപ്പത്തിന്റെ കാര്യത്തിൽ റെക്കാഡ്. സിംഹവേട്ട കൂടുതലും നടക്കുന്നത് രാത്രിയാണ്. ഇരുട്ടിൽ അവയുടെ കണ്ണുകൾക്ക് കാഴ്ചശക്തി കൂടുതലുണ്ട്. 40 കിലോ ഭാരമുള്ള ഇരയെ വരെ കഴിക്കാൻ കഴിയും. അവയുടെ ആകെ ഭാരത്തിന്റെ കാൽഭാഗമാണിത്. ഏതുകാലാവസ്ഥയോടും ഇണങ്ങാനുള്ള കഴിവുണ്ട് ഇവയ്‌ക്ക്. വരണ്ട കാലാവസ്ഥയിലും അവ ജീവിക്കും. ഗണ്യമായ കുറവുകൾ ഡെറെക്ക്, ബെവർലി ജോബർട്ട് എന്നീ ദമ്പതികളുടെ ആശയമാണ് വേൾഡ് ലയൺ ഡേ. 2013ൽ നാഷണൽ ജിയോഗ്രാഫിക്കിനെയും ബിഗ് ക്യാറ്റ് ഇനിഷ്യേറ്റീവിനെയും ഒരുമിച്ച് കൊണ്ടു വന്ന് അവർ ഈ സംരംഭം തുടങ്ങി. മൂന്ന് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ആഫ്രിക്കയിലും യൂറോപ്പ്യൻ ഭൂഖണ്ഡത്തിലും സിംഹങ്ങൾ വിഹരിച്ചിരുന്നു. എന്നാൽ ഇന്ന്, വിവിധ ഹിമയുഗങ്ങളും പ്രകൃതി പരിസ്ഥിതിയിലെ മാറ്റങ്ങളും അവയുടെ എണ്ണത്തിൽ  ഗണ്യമായ കുറവുണ്ടാക്കി. പ്രകൃതിയിലെ പോറലുകളാണ് അവയെ ഭീഷണിയിലെത്തിച്ചത്. നാഷണൽ  യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ പറയുന്നതനുസരിച്ച്, ഭൂമിയിൽ 30,000 മുതൽ 100,000 വരെ സിംഹങ്ങൾ ശേഷിക്കുന്നുണ്ടെന്നാണ്  ഗവേഷകരുടെ കണക്ക്. ഓർക്കാൻ, അറിയാൻ ലോക സിംഹ ദിനത്തിന് മൂന്ന് ലക്ഷ്യങ്ങളുണ്ട്. സിംഹത്തിന്റെ നിലനിൽപ്പും വനങ്ങളിൽ അവ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് ആദ്യം. രണ്ടാമത്തേത്, കൂടുതൽ ദേശീയ പാർക്കുകൾ സൃഷ്ടിക്കുകയും അവയുടെ സ്വാഭാവിക ആവാസ പരിസ്ഥിതി സംരക്ഷിക്കാനുമാണ്. മൂന്നാമത്തേത്, ദേശീയപാർക്കുകൾക്ക് സമീപം താമസിക്കുന്ന ആളുകളെ അവർ നേരിടേണ്ടി വരുന്ന അപകടങ്ങളെക്കുറിച്ചും സ്വയം എങ്ങനെ സംരക്ഷിക്കാമെന്നും ബോധവത് ക്കരിക്കുക എന്നതാണ്. 

Image Filename Caption

Advertisement
Advertisement