ആന്റണി രാജുവിനെതിരായ കേസ്: വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി

Sunday 09 October 2022 12:00 AM IST

കൊച്ചി: കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് മന്ത്രി ആന്റണി രാജുവിനെതിരെയുള്ള കേസിലെ വിചാരണയുടെ സ്റ്റേ ഹൈക്കോടതി നാലു മാസത്തേക്ക് നീട്ടി. നടപടിക്രമങ്ങൾ പാലിച്ചല്ല കേസെടുത്തതെന്നും തുടർനടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിലാണ് ഹൈക്കോടതി നേരത്തെ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലെ വിചാരണ സ്റ്റേ ചെയ്‌തത്.

1994ൽ ലഹരി മരുന്നു കേസിൽ അറസ്റ്റിലായ വിദേശിയെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടി കേസിൽ നിന്നു രക്ഷിച്ചെന്നാരോപിച്ചാണ് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ തൊണ്ടി ക്ളാർക്കിനുമെതിരെ വലിയതുറ പൊലീസ് കേസെടുത്തത്. കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി നേരിട്ടാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഹർജിക്കാരൻ വാദിക്കുന്നു.

Advertisement
Advertisement