വീതി കുറവ്, ഓടയ്ക്ക് സ്ളാബുമില്ല

Sunday 01 January 2023 12:45 AM IST

തിരൂരങ്ങാടി: ചെമ്മാട് - പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലത്തിനു സമീപം അപകടം തുടർക്കഥയായിട്ടും അധികൃതർക്ക് അനക്കമില്ല.റോഡിന് വീതി കുറവായതും ഓ‌ടയ്ക്ക് മുകളിൽ സ്ളാബോ സൈഡിൽ കൈവരിയോ ഇല്ലാത്തതാണ് അപകടങ്ങൾ കൂട്ടുന്നത്. അമ്പലമെത്തും മുമ്പേയുള്ളയിടത്ത് ചെമ്മാട് ടൗണിൽ നിന്ന് വെള്ളം ഒഴുകിപ്പോവാൻ റോഡിന്റെ വശത്ത് ഓട നിർമ്മിച്ചതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും സ്ഥലമില്ല. തുറന്നുകിടക്കുന്ന ഓടയും അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം രാത്രി ചെമ്മാട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളി അപകടത്തിൽ പെട്ട് മരിച്ചിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന 13കാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . ഈ ഭാഗത്ത് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും അധികൃതർ വേണ്ട നടപടിളെടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ് . പരപ്പനങ്ങാടി-നാടുകാണി റൂട്ടിൽ കോട്ടയ്ക്കൽ, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് നിരവധി ബസ്സുകളാണ് ഈ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്നത് . ഓഡയ്ക്കരികിൽ കൈവരി നിർമ്മിച്ചാൽ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും.