മതപരിവർത്തന നി​രോധനം ചോദ്യം ചെയ്ത് ഹർജി

Saturday 07 January 2023 12:00 AM IST

ന്യൂഡൽഹി: ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ സംസ്ഥാനങ്ങൾ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ചോദ്യം ചെയ്ത് ജമിയത്ത് ഉലമ - ഇ - ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു.

പരസ്പര ധാരണയിൽ വിവാഹിതരായ ദമ്പതികളെ കേസിൽ കുടുക്കാനുള്ള മാർഗ്ഗമാണ് ഈ നിയമങ്ങളെന്ന് അഭിഭാഷകനായ ഇജാസ് മഖ്ബൂൽ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെയും നിയമങ്ങൾ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഒരാളുടെ മതവിശ്വാസം വെളിപ്പെടുത്താൻ നിർബ്ബന്ധിക്കുന്നത് വിശ്വാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. ഒരാളുടെ വിശ്വാസം പ്രകടിപ്പിക്കാതിരിക്കാനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നതായി​ ഹർജിയിൽ ചൂണ്ടിക്കാട്ടി.