വിധി പ്രസ്താവം വൈകി; മാപ്പ് ചോദിച്ച് ജസ്റ്റിസ് ഗവായ്

Wednesday 11 January 2023 12:00 AM IST

ന്യൂഡൽഹി: വിചാരണ പൂർത്തിയാക്കിയ കേസിൽ വിധി പ്രസ്താവിക്കുന്നത് വൈകിയതിൽ സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ ഗവായ് മാപ്പ് പറഞ്ഞു. ചണ്ഡിഗഡിൽ ഒറ്റയ്ക്കുള്ള വീടുകൾ അപ്പാർട്ട്മെന്റുകളായി മാറ്റുന്നതിനെതിരായ കേസിൽ ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എം.എ സുന്ദരേഷ് എന്നിവർ വാദം കേട്ടിരുന്നു. നവംബർ മൂന്നിന് വിധി പറയാനായി മാറ്റിവച്ചു. ഇന്നലെയാണ് വിധി പറഞ്ഞത്. എല്ലാ നിയമ വശങ്ങളും പരിശോധിക്കേണ്ടി വന്നതിനാലാണ് വിധിപറയാൻ വൈകിയതെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

ചണ്ഡിഗഡ് നഗരത്തിൽ സിംഗിൾ റെസിഡൻഷ്യൽ യൂണിറ്റുകൾ അപ്പാർട്ടുമെന്റുകളാക്കി മാറ്റുന്നത് സുപ്രീംകോടതി നിരോധിച്ചു. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. നഗരവികസന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പാരിസ്ഥിതിക ആഘാതം പഠനം കൂടി നടത്തണമെന്നും കോടതി നിർദേശിച്ചു.

ജഡ്‌ജിമാരുടെ പെൻഷൻ: ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തും

ന്യൂഡൽഹി:വിരമിച്ച ജുഡിഷ്യൽ ഓഫീസർമാരുടെ പെൻഷൻ ഉയർത്താനുള്ള സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തേണ്ടിവരുമെന്ന് സുപ്രീംകോടതി. ഉത്തരവ് നടപ്പാക്കുന്നില്ലെങ്കിൽ കോടതി അലക്ഷ്യ നടപടി അല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡിഷ്യൽ ഓഫീസർമാരുടെ പെൻഷൻ 3.07 മടങ്ങ് വർദ്ധിപ്പിക്കാൻ സുപ്രീം കോടതി 2012 ലാണ് ഉത്തരവിട്ടത്. സർവ്വീസിലെ തസ്തികയുടെ പരിഷ്‌കരിച്ച ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും പെൻഷൻ നൽകണമെന്നാണ് നിർദ്ദേശിച്ചത്. മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് കഴിഞ്ഞ സെപ്തംബറിലും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിർദ്ദേശം നടപ്പാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.