പെരിന്തൽമണ്ണ വോട്ടുകേസ് ഇന്ന് വരാനിരിക്കെ ട്രഷറിയിലെ വോട്ടുപെട്ടി രജിസ്ട്രാർ  ഓഫീസിൽ

Tuesday 17 January 2023 12:37 AM IST

സംഭവം കേസ് ഇന്ന് പരിഗണിക്കാനിരിക്കെ

പെരിന്തൽമണ്ണ : തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് പെരിന്തൽമണ്ണ മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേ, തർക്കത്തിലായിരുന്ന 348 സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിച്ചിരുന്ന രണ്ട് പെട്ടികളിലൊന്ന് മലപ്പുറത്ത് കണ്ടെത്തിയത് വിവാദമായി. പെരിന്തൽമണ്ണ സബ്ട്രഷറി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച രണ്ട് പെട്ടികളിൽ ഒന്നാണ് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ കണ്ടെത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ നജീബ് കാന്തപുരത്തോട് വെറും 38

വോട്ടുകൾക്ക് തോറ്റതിനെ തുടർന്നാണ് മുസ്തഫ ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ്

ഹർജി നൽകിയത്. തെളിവിനായി പെട്ടികൾ ഹൈക്കോടതിയിലേക്ക് മാറ്റുന്നതിന് സ്ട്രോംഗ് റൂം ഇന്നലെയാണ് തുറന്നത്. രണ്ട് മണിക്കൂറിന് ശേഷമാണ് സഹകരണ ഓഫീസിൽ കണ്ടെത്തിയത്.

എണ്ണാതെ മാറ്റിവച്ച സ്പെഷ്യൽ തപാൽ ബാലറ്റുകൾ, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകൾ എന്നിവയാണ് ഹൈക്കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നത്. അട്ടിമറി ആരോപണവുമായി യു.ഡി.എഫും എൽ.ഡി.എഫും രംഗത്തെത്തി.

തപാൽ വോട്ടുകൾ നഗരസഭയിലെ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആറു ടേബിളുകളിലായാണ് പരിശോധിച്ചത്. ഇതിൽ 1, 2, 3, ടേബിളുകളിലെ ബാലറ്റ് പേപ്പർ ഒരു പെട്ടിയിലും 4, 5, 6 ടേബിളിലേത് മറ്റൊരു പെട്ടിയിലും അടച്ചാണ് മുദ്രവച്ചത്. ഇതിൽ രണ്ടാമത്തെ പെട്ടിയാണ് കാണാതായത്.

വോട്ടെണ്ണലിനിടെ ലീഡ് നില മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ നജീബ് 38 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു.

അസാധുവാക്കിയ വോട്ടുകൾ

 80ന് മുകളിൽ പ്രായമായവരുടെയും അവശരുടെയും വീടുകളിലെത്തി സ്പെഷ്യൽ തപാൽ വോട്ട് ചെയ്യിപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. ഇവ ഏറ്റുവാങ്ങുമ്പോൾ ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വച്ചില്ലെന്നും ക്രമനമ്പർ ഇല്ലെന്നുമുള്ള കാരണത്താൽ 348 വോട്ടുകൾ വരണാധികാരി അസാധുവാക്കി. ഇതിനെതിരെയാണ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.

നിർണ്ണായകം

ആ വോട്ടുകൾ

1,65,616:

രേഖപ്പെടുത്തിയ

മൊത്തം വോട്ടുകൾ

76,530:

നജീബിന് കിട്ടിയ വോട്ട്

76,492:

മുസ്തഫയ്ക്ക് കിട്ടിയ വോട്ട്

38:

നജീബിന്റെ

ഭൂരിപക്ഷം

348:

എണ്ണാത്ത വോട്ടുകൾ

തിര.കമ്മിഷൻ റിപ്പോർട്ട് തേടി

ഇന്ന് രാവിലെ പത്ത് മണിക്ക് മുമ്പ്റിപ്പോർട്ട് നൽകാൻ ജില്ലാവരണാധികാരി കൂടിയായ ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാറിനോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. രേഖകളും ബാലറ്റ് പെട്ടികളും ഇന്ന് രാവിലെ പത്തുമണിക്ക് മുമ്പായി കോടതിയിലെത്തിക്കും.

കണ്ടെത്തിയത് ഇങ്ങനെ

1.പെരിന്തൽമണ്ണ ബ്ളോക്ക്പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഒരു ബാലറ്റ് ബോക്സ് ട്രഷറിയുടെ സ്ട്രോംഗ് റൂമിൽ ഉണ്ടായിരുന്നു. അതിനൊപ്പം ഇതും കൊണ്ടുപോയെന്ന് സംശയിച്ചു. 2. അതിന്റെറിട്ടേണിംഗ് ഓഫീസർ സഹകരണ ജോയിന്റ് രജിസ്ട്രാർ ആയിരുന്നു.  തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇവിടുണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാർ ഇപ്പോൾ ഇവിടെയല്ല.

3. ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ സീൽഡ് കവർ നശിച്ചിട്ടില്ല.  വോട്ടുകൾ  സുരക്ഷിതമാണ്.

ഉദ്യോഗസ്ഥ അനാസ്ഥയുണ്ടെന്നാണ് കരുതുന്നത്.

അട്ടിമറിയടക്കം നടന്നോയെന്ന് അന്വേഷിക്കണം കെ.പി.എം. മുസ്തഫ

ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സ്‌ട്രോംഗ് റൂമിൽ കാണേണ്ട പെട്ടി 25 കിലോമീറ്റർ അകലെ കണ്ടെത്തിയതെങ്ങനെയെന്ന് അന്വേഷിക്കണം

നജീബ് കാന്തപുരം

എം.എൽ.എ