ചിന്ത ജെറോമിന് കുടിശിക 8.50 ലക്ഷം രൂപ അനുവദിച്ചു

Wednesday 25 January 2023 12:00 AM IST

തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് 8.50 ലക്ഷം രൂപയുടെ

ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി..

യുവജന കമ്മിഷൻ അദ്ധ്യക്ഷ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടിശിക അനുവദിക്കുന്നതെന്ന് കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഉത്തരവിൽ പറയുന്നു. 2017 ജനുവരി ആറു മുതൽ 2018 മേയ് 25 വരെയുള്ള 17 മാസത്തെ കുടിശികയാണിത്. ഇക്കഴിഞ്ഞ 5നാണ് ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് ശുപാർശ ചെയ്തെന്ന വാർത്ത പുറത്തു വന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയുള്ള നടപടി വിവാദമുയർത്തിയിരുന്നു.

2016 ഒക്ടോബർ 16നാണ് ചിന്ത യുവജന കമ്മിഷൻ അദ്ധ്യക്ഷയായി ചുമതലയേറ്റത്.. അന്നു മുതൽ 2018 മേയ് 25 വരെ 50,000 രൂപ അഡ്വാൻസെന്ന നിലയിൽ കൈപ്പറ്റിയിട്ടുണ്ടെന്നും, ശമ്പള വ്യവസ്ഥയിൽ വ്യക്തത വരുത്തണമെന്ന് യുവജന കമ്മിഷൻ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചാണ് തനിക്ക് 2018 മേയ് 25 മുതൽ ഒരു ലക്ഷം രൂപ ശമ്പളമായി അനുവദിച്ചതെന്നുമാണ് ചിന്ത അന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അത്

കളവാണെന്ന് ഇതോടെ തെളിഞ്ഞു.

ചിന്തയുടെ ആദ്യ അപേക്ഷ

തള്ളിയിരുന്നു

നിയമനത്തീയതിയായ 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 26 വരെയുള്ള കുടിശിക നൽകണമെന്ന ചിന്തയുടെ ആദ്യ അപേക്ഷ ധന വകുപ്പും യുവജനക്ഷേമ വകുപ്പും തള്ളിയിരുന്നു.

കഴിഞ്ഞ സെപ്തംബർ 14ന് വീണ്ടും അപേക്ഷ നൽകിയെങ്കിലും 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി..ചിന്ത ധനമന്ത്രിക്ക് വീണ്ടും അപേക്ഷ നൽകിയതോടെ,​ 17 മാസത്തെ ശമ്പള കുടിശിക നൽകാൻ തീരുമാനിച്ച് ഡിസംബർ 28ന് ധനവകുപ്പ് യുവജനക്ഷേമവകുപ്പിന് കുറിപ്പ് നൽകി.സ്‌പെഷ്യൽ റൂൾ നിലവിൽ വരുന്നതിന് മുൻപുള്ള കാലയളവിലെ ശമ്പളം ഒരു ലക്ഷമായി മുൻകാല പ്രാബല്യത്തോടെ അനുവദിച്ച സർക്കാർ നിലപാട് ചട്ടങ്ങൾക്ക് വിരുദ്ധമാണ്.

. .

ചിന്ത അന്ന്

പറഞ്ഞത്

'കുടിശിക വേണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ടില്ല. അത്തരമൊരു കത്തുണ്ടെങ്കിൽ മാദ്ധ്യമങ്ങൾ പുറത്തുവിടണം. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അങ്ങനെയാണ് ഞാൻ ശീലിച്ചുവന്നത്.

അനാവശ്യമായി ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല'

മുടങ്ങിയ പെൻഷൻ,

കുടിശികകൾ

. ■അഞ്ച് മാസമായി കെട്ടിട നിർമ്മാണത്തൊഴിലാളി പെൻഷൻ

. ■ഒരു വർഷമായി ആശ്വാസ കിരണം പെൻഷൻ .

. ■ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 4 ഗഡു ഡി.എ.

. ■പെൻഷൻ പരിഷ്‌കരണ കുടിശിക 2 ഗഡു

. ■കരാറുകാർക്ക് കുടിശിക 12000 കോടി

. ■ പദ്ധതിച്ചെലവുകൾ 40 ശതമാനം വെട്ടിച്ചുരുക്കി

. ■ലൈഫ് മിഷൻ പദ്ധതി മുടങ്ങി. വീടിനഅപേക്ഷിച്ച് കാത്തിരിക്കുന്നത് 9 ലക്ഷം പേർ

.

Advertisement
Advertisement