തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് ഹയർ സെക്കൻഡറി വിഭാഗത്തിൽ 16 സീനിയർ മലയാളം അദ്ധ്യാപക തസ്തികകൾ ജൂനിയറായി തരംതാഴ്ത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 2014-16 കാലയളവിൽ പുതിയ ഹയർ സെക്കൻഡറി സ്‌കൂളുകളിലും പുതിയ ബാച്ചുകൾക്കുമായി സൃഷ്ടിച്ച തസ്തികകളാണിത്. കൂടുതൽ പീരിയഡുകൾ വേണ്ടിവന്നതോടെയാണ് അന്ന് സീനിയർ തസ്തികകൾ സൃഷ്ടിച്ചത്. എന്നാൽ, ജൂനിയർ തസ്തിക ഇല്ലാതാകുന്നതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാർ ഉത്തരവ് റദ്ദാക്കിയത്. തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സാങ്കേതിക കാരണങ്ങൾ മുൻനിറുത്തിയുള്ള സർക്കാർ തീരുമാനം തിരുത്തണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു. കുട്ടികളുടെ എണ്ണവും പീരിയഡുകളും അടിസ്ഥാനമാക്കിയാണ് സീനിയർ തസ്തിക സൃഷ്ടിച്ചത്. ട്രൈബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകി അനുകൂല ഉത്തരവു സമ്പാദിക്കുന്നതിനു പകരം സർക്കാർ കുറുക്കുവഴി തേടുകയാണെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |