ന്യൂഡൽഹി: രാജ്യത്ത് വിലക്കുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് ഈ നിലപാട്. ഇടത് സംഘടനകൾ രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുകയാണ്. നേതാക്കൾക്ക് വിവേകമുണ്ടെങ്കിൽ യുവജന സംഘടനകളെ തിരുത്തണമെന്ന് കേന്ദ്രമന്ത്രി ചെന്നൈയിൽ പറഞ്ഞു.
ഭാരതത്തിന്റെ പുരോഗതി തടയാൻ ജനതയെ ഭിന്നിപ്പിക്കുന്ന വിദേശ ശക്തികളെ തിരിച്ചറിയണം. കോൺഗ്രസിൽ അനിൽ ആന്റണിക്കെങ്കിലും ബോധമുണ്ടായതിൽ സന്തോഷം. ബി.ജെ.പി പറഞ്ഞതാണ് ഇതിൽ ശശി തരൂരിന്റെ നിലപാട്. ഇടത് അവസരവാദവും അസഹിഷ്ണുതയും വ്യക്തമാക്കുന്നതാണ് പ്രതിഷേധക്കാർക്കും മാധ്യമങ്ങൾക്കും നേരെ ഉണ്ടായ അക്രമങ്ങൾ. ജെ.എൻ.യുവിൽ ജനം ടി.വി സംഘത്തിന് നേരെയുണ്ടായ ഇടത് സംഘടനകളുടെ അക്രമത്തെ അപലപിക്കുന്നതായും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |