SignIn
Kerala Kaumudi Online
Thursday, 19 September 2024 1.25 AM IST

കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനെതിരെ കാനം രാജേന്ദ്രൻ

Increase Font Size Decrease Font Size Print Page
1

തിരുവനന്തപുരം:പൊതുമേഖലയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ വികലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കി തൊഴിലാളികളെ സർക്കാറിനെതിരാക്കുന്നതിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് മത്സരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറ‌‌ഞ്ഞു.കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ എ.ഐ.ടി.യു.സി യുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശമ്പളത്തിന് വേണ്ടി മാസം 80 കോടി രൂപയും പെൻഷനു വേണ്ടി 65 കോടി രൂപയും വീതിച്ച് നൽകാൻ മാത്രം മിടുക്ക് കാണിക്കുന്ന ഒരു മാനേജ്മെന്റിന്റെ ആവശ്യമുണ്ടോയെന്ന് സർക്കാർ പരിശോധിക്കണം.ഗതാഗത മന്ത്രി ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ അടിയന്തിരമായി ഇടപെടണമെന്നും കാനം പറഞ്ഞു.എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി എം.ജി രാഹുൽ,മന്ത്രി ജി.ആർ അനിൽ,സി.പി.ഐ ദേശീയ കൗൺസിലംഗം സി.ദിവാകരൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു തുടങ്ങിയ വിവിധ പാർട്ടിയുടെയും സംഘടനയുടെയും നേതാക്കൾ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.