പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് ബോട്ടണി വിഭാഗം വടക്കേക്കര സത്താർ ദ്വീപിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളിയും കണ്ടൽ ചെടികളുടെ സംരക്ഷകനുമായ പള്ളിയിൽ ഫ്രാൻസിസ് തന്റെ പുരയിടത്തിൽ നട്ടു പരിപാലിക്കുന്ന കണ്ടൽചെടികളെക്കുറിച്ചും കണ്ടൽക്കാടുകളുടെ സംരഷണത്തിന്റെ ആവശ്യകതയെ സംബന്ധിച്ചും വിദ്യാർത്ഥികളുമായി സംവദിച്ചു. 2004ലെ സുനാമിക്ക് ശേഷം കണ്ടൽ കാടുകളുടെ പ്രസക്തി, വിവിധയിനം കണ്ടൽച്ചെടികൾ, അവയുടെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഫ്രാൻസിസ് വിവരണം നൽകി. ബോട്ടണി ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളായ അമ്പതിലധികം വിദ്യാർത്ഥികൾ പങ്കാളികളായി. കോളേജിന്റെ ദത്തുഗ്രാമ പദ്ധതിയുടെ ഭാഗമായി ബോട്ടണി വിഭാഗം തരിശു സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി കണ്ടൽ ചെടികൾ നട്ടുവളർത്തുന്നുണ്ട്. അദ്ധ്യാപകരായ ഡോ. എം.ജി സനിൽകുമാർ, ഡോ. ഇ.സി. ബൈജു, ഡോ. എം.എസ്. സിമി, ഡോ. വി.എസ്. തുഷാര, അനു രൺജിവ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |