കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ക്രമാതീതമായി ഉയരുന്നു. ഇന്നലെ 2,394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടി.പി.ആർ 24നടുത്തെത്തി. 23.90മാണ് ഇന്നലെ ടി.പി.ആർ. അഞ്ചു ദിവസങ്ങൾക്ക് മുൻപ് 12.25ആയിരുന്നിടത്തു നിന്നാണ് ടി.പി.ആർ ഇരട്ടിയോളം വർദ്ധിച്ചത്. 2,394ൽ 2,381 പേർക്കും സമ്പർക്കം വഴിയാണ് രോഗം. 921 പേർ ഇന്നലെ രോഗമുക്തി നേടി. 2,530പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 646 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 17,347 ആണ്. ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 11,917 ആണ്. പരിശോധന വർദ്ധിപ്പിച്ചതല്ല ടി.പി.ആർ വർദ്ധനയ്ക്ക് കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിവരം. ഇന്നലെ സർക്കാർ- സ്വകാര്യ മേഖലകളിൽ നിന്നായി 10,018 സാമ്പിളുകൾ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 28,021 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 17,320 ആദ്യ ഡോസും, 7,415 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 11,724ഡോസും, 16,294ഡോസ് കൊവാക്സിനും മൂന്ന് ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 3,286 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതോടെ മുൻകരുതൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10,975 ആയി. ജില്ലയിൽ ഏഴു പേർക്ക് കൂടി ഒമിക്രോൺ ബാധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |