കൊച്ചി: നിറഞ്ഞ സദസിന് മുന്നിൽ കൈയടി നേടി ക്ളാര സോള. സ്പാനിഷ് ഭാഷയിൽ ഒരുക്കിയ സിനിമയെ കഥാതന്തുവും ദൃശ്യമികവുമാണ് ആകർഷിക്കുന്നത്. ലോകശ്രദ്ധ നേടിയ ക്ളാര സോള സംവിധാനം ചെയ്തത് നതാലിയ അൽവാരസ് മേസനാണ്. പ്രാദേശിക ഐ.ഐ.എഫ്.കെയുടെ ഭാഗമായി സരിത തിയേറ്ററിൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് ക്ളാര പ്രദർശിപ്പിച്ചത്. സിനിമ തുടങ്ങും മുമ്പേ തിയേറ്ററിലെ സീറ്റുകൾ മുഴുവൻ നിറഞ്ഞു. നിലത്തിരുന്നും സിനിമ കാണാൻ ആസ്വാദകർ തയ്യാറായി.
ലോകപ്രശസ്തമായ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സിനിമാണ് ക്ളാര സോള. നാല്പതുകാരിയായ ക്ളാരയ്ക്ക് ദൈവികമായ ശക്തിയുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. രോഗശാന്തി നൽകുന്നവളെന്നാണ് ക്ളാരയെ മറ്റുള്ളവർ കരുതുന്നത്. ഒരു കുടുംബത്തെയും ഗ്രാമത്തെയും അവൾ പരിചരിക്കുന്നു. അമ്മയുടെ അടിച്ചമർത്തലുകൾ മൂലം വർഷങ്ങളോളം തന്റെ മോഹങ്ങൾ അടിച്ചമർത്തിയാണ് ജീവിച്ചത്. അനന്തരവളും കാമുകനും തമ്മിലുള്ള ചേഷ്ടകൾ അവളുടെ മോഹങ്ങൾ ഉണർത്തുന്നു. അനന്തരവളുടെ കാമുകനോടുള്ള അഭിനിവേശം ക്ളാരയെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത തൊട്ടറിയാത്ത മോഹങ്ങളിലേയ്ക്ക് എത്തിക്കുന്നു. അതിരുകൾ ഭേദിച്ച് സ്വന്തം ജീവിതം ആസ്വദിക്കാൻ ക്ളാര ആരംഭിക്കുന്നതാണ് ഇതിവൃത്തം.
വെൻഡി ചിഞ്ചര ആരായയാണ് ക്ളാരയായി സിനിമയിലുടനീളം നിറഞ്ഞാടുന്നത്. വാലേൽ ലിറോയ്, ചാൾഡ് ഡി. വിലേ, അലിൻ ഗറോവ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഹരിതാഭമായ ഗ്രമഭംഗി അപ്പാടെ ഒപ്പിയെടുന്ന സിനിമ മികച്ച കാഴ്ചാവിരുന്നാണ് ഒരുക്കുന്നത്. ക്ളാരയുടെ വേദനകളും പൊട്ടിത്തെറിക്കലും ഉൾപ്പെടെ വൈകാരിക സന്ദർഭങ്ങൾ നിറഞ്ഞതാണ് സിനിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |