കോലഞ്ചേരി: ഒരിക്കലെങ്കിലും മദ്യപിച്ച് വാഹനമോടിച്ചതിനും അമിതവേഗതയ്ക്കും പിടിക്കപ്പെട്ടവർ സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നതിന് മോട്ടോർ വാഹനവകുപ്പിന്റെ വിലക്ക്. സ്കൂൾ തുറപ്പിന് മുന്നോടിയായി ഇതടക്കം കർശന നിർദേശങ്ങളാണ് വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.
ബസുകളിൽ റൂട്ട് ഓഫീസർ വേണം. ഇദ്ദേഹം വാഹനവും ജീവനക്കാരെയും വിദ്യാർത്ഥികളെയും നിരീക്ഷിക്കണം.
ബസുകളിൽ വിദ്യാർത്ഥികളുടെ റൂട്ട് രജിസ്റ്റർ വേണം.
വെറ്റിലമുറുക്ക്, ലഹരി ഉപയോഗം, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്
വാഹനങ്ങൾക്ക് ഇടയിലൂടെയും റോഡ് മുറിച്ച് കടന്നും വിദ്യാർത്ഥികൾ ബസിലേക്ക് കയറുന്നത് ഒഴിവാക്കണം.
കുട്ടികളുടെ സുരക്ഷയ്ക്ക് ഡോർ അറ്റൻഡർ നിർബന്ധം.
വാഹനത്തിന്റെ പിന്നിൽ ചൈൽഡ്‌ലൈൻ, പൊലീസ്, ആംബുലൻസ്, ഫയർഫോഴ്‌സ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പറുകൾ വേണം.
എമർജൻസി വാതിൽ ഘടിപ്പിക്കണം. കൂളിംഗ് ഫിലിം, കർട്ടൻ പാടില്ല, ഫസ്റ്റ് എയ്ഡ് ബോക്‌സ് നിർബന്ധം.
ബാഗ്, കുട എന്നിവ സൂക്ഷിക്കാൻ റാക്കുകൾ വേണം.
ജനലിന്റെ താഴെ നീളത്തിൽ കമ്പികൾ ഘടിപ്പിക്കണം.
കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കാണാനായി കോൺവെക്‌സ് ക്രോസ് വ്യൂ മിറർ സ്ഥാപിക്കണം.
ഡ്രൈവർ വെള്ള ഷർട്ടും കറുപ്പ് പാന്റ്‌സും തിരിച്ചറിയൽ കാർഡും ധരിക്കണം.
സീറ്റിംഗ് കപ്പാസിറ്റിയിലെ കുട്ടികളെ കയറ്റാവൂ. നിർത്തി യാത്ര അനുവദിക്കില്ല.
സ്പീഡ് ഗവേണർ, ജി.പി.എസ് നിർബന്ധം. വാഹനം സുരക്ഷമിത്ര സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കണം.
ഡ്രൈവർക്ക് 10 വർഷം പ്രവൃത്തി പരിചയം വേണം
സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കും. ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. രക്ഷിതാക്കളും സ്കൂൾ അധികൃതരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
എം.കെ. പ്രകാശ്
ജോയിന്റ് ആർ.ടി.ഒ
പെരുമ്പാവൂർ സബ് ആർ.ടി ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |