SignIn
Kerala Kaumudi Online
Thursday, 19 September 2024 10.36 AM IST

പൗൾട്രി തൊഴിലാളികൾക്കും ഇനി ക്ഷേമനിധി അംഗത്വം

Increase Font Size Decrease Font Size Print Page
df

കൊച്ചി: കോഴിവളർത്തൽ മേഖലയിലെ തൊഴിലാളികൾക്കും സ്വയംതൊഴിൽ സംരംഭകർക്കും ഇനി ക്ഷേമനിധി അംഗത്വമെടുക്കാം. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളിക്ഷേമ പദ്ധതിയിലാണ് ഇവരെ ഉൾപ്പെടുത്തിയത്. അഞ്ചു ലക്ഷത്തോളം തൊഴിലാളികൾ ഗുണഭോക്താക്കളാകും. 40 വയസു മുതലുള്ളവർക്കാണ് അംഗത്വം . 100 രൂപയാണു പ്രതിമാസ അംശാദായം. 50 ശതമാനം തൊഴിലാളിയും 50 ശതമാനം തൊഴിലുടമയും നൽകണം. സ്വയംതൊഴിൽ ചെയ്യുന്നവർ 100 രൂപ അടയ്ക്കണം. അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ ഓഫീസുകൾ, ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ അപേക്ഷാ ഫോമുകൾ ലഭിക്കും. ജൂലായ് പത്തിനു മുമ്പ് അപേക്ഷിക്കണം.

പെൻഷൻ അർഹത

■പത്തു വർഷം അംശാദായം അടച്ച, 60 തികഞ്ഞവർ

■ പത്തു വർഷം ജോലി ചെയ്ത്, രണ്ടു വർഷത്തിലധികമായി ജോലി ചെയ്യാൻ കഴിയാത്തവർ

■ 60 വയസിനു മുമ്പും 55ന് ശേഷവും പെൻഷൻ പറ്റിയവർ

മറ്റാനുകൂല്യങ്ങൾ

■ 15 വർഷം അംശാദായമടച്ച അംഗം മരിച്ചാൽ കുടുംബ പെൻഷൻ

■ മൂന്നു വർഷം അംശാദായമടച്ച അംഗങ്ങളുടെ രണ്ടു പെൺമക്കൾക്കും വനിതാഅംഗത്തിനും 7,500 രൂപവീതം വിവാഹാനുകൂല്യം. പുരുഷ അംഗത്തിന് 5,000 രൂപ.

■ ഒരു വർഷം തുടർച്ചയായി അംശാദായം അടച്ച ഇ.എസ്.ഐ. ഇല്ലാത്ത അംഗത്തിന് പ്രസവാനുകൂല്യം 15,000 രൂപ.

■ ഒരു വർഷം അംശാദായമടച്ച അംഗങ്ങളുടെ മക്കൾക്ക് ഹയർസെക്കൻഡറി മുതലുള്ള പഠനത്തിന് ധനസഹായം.

■ മൂന്നുവർഷം അംശാദായമടച്ച അംഗത്തിനും കുടുംബത്തിനും സർക്കാർ ആശുപത്രിയിൽ കിടന്നുചികിത്സയ്ക്ക് പരമാവധി 10,000 രൂപ.

■ മൂന്നു വർഷം അംശാദായമടച്ച അംഗം മരിച്ചാൽ 5,000 മുതൽ 20,000 വരെ രൂപ മരണാനന്തര സഹായം.

■ അംഗങ്ങളുടെ മക്കൾക്ക് 3,000 രൂപ 7,500 രൂപ വരെ വിദ്യാഭ്യാസ പുരസ്കാരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.